പേടിച്ചതൊക്കെ വെറുതെയായി; തമോഗർത്തങ്ങൾക്ക് അത്ര ഗുരുത്വാകർഷണ ശക്തിയില്ല
Monday, December 11, 2017 4:20 AM IST
ഇത്രയും നാളും പേടിച്ചതൊക്കെ വെറുതെയായി. നക്ഷത്രങ്ങളെയും ഭൂമിയടക്കമുള്ള ഗ്രഹങ്ങളെയും വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്ന തമോഗർത്തങ്ങളെക്കുറിച്ച് ശാസ്ത്രലോകം പറഞ്ഞതിൽ പാതി പതിരാണെന്ന് ഇപ്പോൾ അവർക്കുതന്നെ തിരുത്തിപ്പറയേണ്ടിവന്നിരിക്കുകയാണ്. തമോഗർത്തങ്ങൾക്ക് വിചാരിച്ചത്ര ഗുരുത്വാകർഷണ ശക്തിയില്ലെന്നാണ് പുതിയ പഠനം.

ഭൂമിയിൽനിന്ന് 8000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന 40 മൈൽ വിസ്തൃതിയുള്ള വി404 എന്ന തമോഗർത്തത്തിന്‍റെ കാന്തികമണ്ഡലം അളക്കുന്നതിൽ ജ്യോതിശാസ്ത്രജ്ഞർ വിജയിച്ചിരുന്നു. ഇതോടെയാണ് തമോഗർത്തങ്ങൾ വിചാരിച്ചത്ര ശക്തിയില്ലെന്നു മനസിലായത്.

തമോഗർത്തങ്ങളുടെ കാന്തികബലം നേരത്തെ കരുതിയിരുന്നതിൽനിന്നു 400 മടങ്ങ് കുറവാണെന്നാണു കണ്ടെത്തൽ. തമോഗർത്തങ്ങളുടെ കാന്തികപ്രവർത്തനം എങ്ങനെയെന്നു മനസിലാക്കാൻ പുതിയ പഠനങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്ര വിഭാഗം പ്രഫസർ സ്റ്റീഫൻ എയ്ക്കൻബറിയാണ് പുതിയ പഠനങ്ങൾക്കു നേതൃത്വം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.