കുഞ്ഞ് ജനിച്ചത് ശരീരത്തിനു പുറത്ത് ഹൃദയവുമായി..
Friday, December 15, 2017 5:46 AM IST
ശരീരത്തിനു പുറത്തേക്ക് ഹൃദയം നിൽക്കുന്ന അവസ്ഥയിൽ കുട്ടിജനിച്ചു. യുകെ സ്വദേശികളായ ഡീൻ വിൽകിൻസ്, നവോമി ഫിൻഡ്‌ലേ ദന്പതികൾക്ക് ജനിച്ച വനെലോപ്പ് ഹോപ്പ് വിൽകിൻസ് എന്ന കുഞ്ഞിനാണ് അത്യപൂർവമായ ആരോഗ്യപ്രശ്നം നേരിടേണ്ടിവന്നത്.

എക്റ്റോപിയ കോർഡിസ് എന്നാണ് ഇത്തരം അവസ്ഥയുടെ പേര്. ഇത്തരം അവസ്ഥയിൽ ശരീരത്തിനുള്ളിൽ വളരേണ്ട ഭാഗത്തായിരിക്കില്ല ഹൃദയം വളരുന്നത്. ലക്ഷത്തിൽ ഒരാൾക്കു മാത്രമേ ഈ അവസ്ഥ പിടിപെടുകയുള്ളു. അങ്ങനെ ജനിച്ചാൽ തന്നെ കുട്ടി രക്ഷപെടാനുള്ള സാധ്യത പത്തു ശതമാനത്തിൽ താഴെ മാത്രമാണ്.

നവോമിയുടെ ഗർഭം ഒന്പത് ആഴ്ച വളർച്ചയെത്തിയപ്പോൾ ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ കുട്ടിയുടെ ഹൃദയം ശരീരത്തിനു പുറത്തേക്കു വളർന്നു നിൽക്കുന്ന നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. അത്യന്തം അപകടകരമായ അവസ്ഥയാണിതെന്ന് മനസിലാക്കിയ ഡോക്ടർമാർ ഗർഭഛിദ്രം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചു. എന്നാൽ ഇവർ അതിനു തയാറായില്ല.

തുടർന്ന് പ്രസവസമയമായപ്പോൾ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഹൃദയത്തിന് തകരാറോ അണുബാധയോ സംഭവിക്കാതിരിക്കാനായി സ്റ്റെറിൽ ബാഗിലേക്കു കുട്ടിയെ മാറ്റി. അന്പത് പേരുടെ നേതൃത്വത്തിൽ നടത്തിയ സിസേറിയനിലൂടെ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ ഹൃദയം ശരീരത്തിനുള്ളിലേക്കു വയ്ക്കാൻ കുട്ടിയിൽ ആദ്യത്തെ ശസ്ത്രക്രിയ നടത്തി. പിന്നാലെ രണ്ടു ശസ്ത്രക്രീയ കൂടി നടത്തി.

ഭാവിയിൽ വനെലോപ്പയുടെ ഹൃദയത്തിന് കൂടുതൽ സംരക്ഷണം നൽകാനായി ത്രീഡി പ്രിന്‍റിംഗ് അല്ലെങ്കിൽ ഓർഗാനിക് ആയതോ ആയ എല്ലുകളുടെ ആവരണം വയ്ക്കണമെന്നും ഡോക്ടർമാർ പറയുന്നു. എന്തായാലും അപൂർവാവസ്ഥയിൽ ജനിച്ച തങ്ങളുടെ പൊന്നോമനയെ പൊന്നുപോലെ പരിചരിക്കാനുള്ള തീരുമാനത്തിലാണ് ഡീൻ വിൽകിൻസും നവോമിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.