ഇന്ത്യൻ കോഫി ഹൗസിൽനിന്നു മോദി കാപ്പികുടിച്ചു; സെൽഫിയെടുക്കാൻ ഉന്തും തള്ളും
Thursday, December 28, 2017 7:28 AM IST
ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്‍റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ ഷിംലയിലെത്തിയ പ്രധാനമന്ത്രി അപ്രതീക്ഷിതമായി ഇന്ത്യൻ കോഫി ഹൗസിൽ ക‍യറിയത് കൗതുകമായി. സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലേക്കു പോകുംവഴിയാണ് നരേന്ദ്ര മോദി കോഫി ഹൗസിൽ കയറിയത്. അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനം നിർത്തിയതുകണ്ട് സുരക്ഷാ ജീവനക്കാരുൾപ്പെടെയുള്ളവർ ആശങ്കയിലായെങ്കിലും ജനക്കൂട്ടത്തിനിടയിലൂടെ മോദി കോഫി ഹൗസിലേക്കു കയറുന്നതു കണ്ടതോടെ ആശങ്കമാറി. അതിനിടെ സെൽഫിയെടുക്കാനും ചിലർ ഇടിച്ചുകയറി.



ഹിമാചൽപ്രദേശിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന എട്ടു വർഷക്കാലം താൻ സ്ഥിരമായി ഷിംലയിലെ കോഫി ഹൗസിൽ എത്തുമായിരുന്നുവെന്നും അവിടത്തെ കാപ്പി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ പ്രധാനമന്ത്രിക്ക് കോഫി ഹൗസ് ജീവനക്കാർ ഉച്ചയൂണ് തയാറാക്കിയെങ്കിലും തനിക്കു പ്രിയപ്പെട്ട കാപ്പി കുടിച്ചശേഷം അദ്ദേഹം മടങ്ങി..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.