അരയ്ക്കു താഴോട്ടില്ലെങ്കിലെന്താ, ദേവ് നൃത്തം ചെയ്യും
Wednesday, January 3, 2018 4:44 PM IST
നൃത്തത്തെ ജീവനു തുല്യം സ്നേഹിക്കുന്നവർക്ക് കാലുകൾ നഷ്ടപ്പെട്ടാൽ തുടർന്നുള്ള അവരുടെ ജീവിതം മരണതുല്യമാണ്. എന്നാൽ അത്തരം ദുരന്തം ജീവിതത്തിലുണ്ടായിട്ടും പതറാതെ, തളരാതെ സ്വപ്നം കണ്ടതെല്ലാം പരിശ്രമം ഒന്നു കൊണ്ട് മാത്രം വെട്ടിപ്പിടിച്ചയാളാണ് ബിഹാർ സ്വദേശിയായ ദേവ് മിശ്ര.

രണ്ടരവർഷം മുന്പ് ബിഹാറിൽ നിന്നും ഹൈദരാബാദിലെ ജോലിസ്ഥലത്തേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു പത്തൊന്പതുകാരനായ ദേവ് മിശ്ര. കനത്ത തിക്കിലും തിരക്കിലും പെട്ട് ട്രാക്കിലേക്ക് വീണ അദ്ദേഹത്തിന്‍റെ ശരീരത്തിലൂടെ ട്രെയിൻ കടന്നുപോയി. സമീപമുണ്ടായിരുന്നവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ബോധം തിരികെ ലഭിച്ചപ്പോഴേക്കും ശരീരത്തിനു പകുതി നഷ്ടമായിരുന്നു.

ഒരു കുടുംബത്തിന്‍റെ മുഴുവൻ അത്താണിയായ ദേവിന് ദുഖത്തോടെ കിടന്നുപോകുവാൻ സാധിക്കില്ലായിരുന്നു. പിന്നീട് കിടക്കയിൽ നിന്നും എണീറ്റ ദേവ് തന്‍റെ രണ്ടാം ജന്മത്തിലേക്ക് കൈകുത്തിയിറങ്ങുകയായിരുന്നു. തുടർന്ന് കൃത്രിമകാലുകളെ കുറിച്ചായി ദേവിന്‍റെ അന്വേഷണം. അത് അന്വേഷിച്ച് ജയ്പൂരെത്തിയപ്പോൾ നിർമിക്കാൻ മൂന്നര വർഷമെടുക്കുമെന്നാണ് അറിയാൻ സാധിച്ചത്. തുടർന്ന് ബിഹാറിൽ നിന്നും മുംബൈയിലേക്ക് വണ്ടികയറിയ അദ്ദേഹത്തിന് ഒരു ടാക്സി ഡ്രൈവറുടെ കാരുണ്യത്താൽ കുറച്ചു വസ്ത്രങ്ങളും കിടക്കാനൊരു സ്ഥലവും ഒത്തുകിട്ടി. മാത്രമല്ല ദേവിന് കുറച്ച് പണവും വസ്ത്രവും നൽകി അദ്ദേഹം സഹായിക്കുകയും ചെയ്യ്തു. പക്ഷെ അവിടെ കിടന്നുറങ്ങിയ ദേവ് പിറ്റേന്ന് രാവിലെ മനസിലാക്കി തന്‍റെ കൈവശമുണ്ടായിരുന്നതെല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്. എന്നാൽ ജീവിതത്തിൽ നിന്നും തോറ്റുപിന്മാറാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.



ഇതിനിടെ ഒരു വ്യവസായി മൂന്നു ചക്രമുള്ള വണ്ടി നൽകി ദേവിനെ സഹായിച്ചു. ഇതിലാണ് ദേവിന്‍റെ ഉറക്കവും കറക്കവുമെല്ലാം. ഈ സമയമത്രയും നൃത്തം എന്ന അണയാത്ത കനൽ അദ്ദേഹത്തിന്‍റെ മനസിൽ കെടാതെ എരിയുന്നുണ്ടായിരുന്നു. ഇതിനിടെ നൃത്തം പരിശീലിക്കുന്ന ഒരു കൂട്ടം യുവാക്കളോട് അദ്ദേഹം തന്‍റെ ആഗ്രഹം പറഞ്ഞു. ദേവിനെ അവർ കൈവിട്ടില്ല. ദിവസേന അഞ്ചു മണിക്കൂർ പരിശീലനത്തിനു ശേഷം ബാക്കി സമയം ചെറിയ ജോലികൾ ചെയ്ത് ദേവ് പണമുണ്ടാക്കും.

ഒരു ടിവി റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്നാണ് ദേവിന്‍റെ ഏറ്റവും വലിയ സ്വപ്നം. അതിനായുള്ള കഠിനപരിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. കാലുകളുടെ ബലവും ബാലൻസും കൈകളിലേക്കു പകർന്ന് നൃത്തത്തിന്‍റെ മാറ്റ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.