ജീവൻ പണയംവച്ച് കുട്ടിയുമായി സ്കൂളിലേക്ക് പിതാവിന്‍റെ യാത്ര; ഞെട്ടിക്കുന്ന വീഡിയോ
Thursday, January 4, 2018 6:04 PM IST
അലറിപ്പാഞ്ഞൊഴുകുന്ന നദിയുടെ കുറുകെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ നിർമിച്ച പാലത്തിൽ കൂടി മകനെ സ്കൂളിലേക്ക് അയക്കാൻ പിതാവ് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ ശ്രദ്ധനേടുന്നു. കുട്ടിയുടെ അമ്മ സിതി സഹാറയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്നത്.

ക്വാലലംപൂരിലെ ബുകിത് ബെൻതോംഗിലാണ് സംഭവം നടന്നത്. ഒരു വർഷമായി ഈ അവസ്ഥയിൽ കിടക്കുന്ന പാലത്തിൽ കൂടിയാണ് കുട്ടിയെ തന്‍റെ ഭർത്താവ് സ്കൂളിലെത്തിക്കുന്നതെന്നും ആരും തങ്ങളെ സഹായിക്കാനില്ലെന്നും ഇവർ പറയുന്നു.
ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്. ഇത് കണ്ടവർ അപകടകരമായ രീതിയിലുള്ള പാലം ശരിയാക്കാത്തതിന് അധികൃതരെ വിമർശിച്ചു. അതേസമയം, ഈ പാലത്തിൽ കൂടി സഞ്ചരിക്കുന്നതിന് ഭർത്താവിനെയും മകനെയും അനുവദിച്ചതിന് ഈ യുവതിക്കു നേരെയും വിമർശനം ഉയർന്നിട്ടുണ്ട്.

ഇവർക്ക് സഞ്ചരിക്കാൻ ഈ പാലം കൂടാതെ മറ്റൊരു വഴിയുമുണ്ട് എന്നാൽ അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഇത് നാശമായിരിക്കുകയാണ്. ഈ നദി കടക്കുവാൻ ബോട്ടും ഉപയോഗിക്കാൻ സാധിക്കാമെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന പ്രതികരണം. എന്നാൽ ഇവിടെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.