ഈ ദ്വീപ് സന്ദർശിക്കണമെങ്കിൽ പ്രതിജ്ഞ ഒപ്പുവയ്ക്കണം..!
Sunday, January 7, 2018 9:22 AM IST
കടലിൽ കണ്ണീർ തുള്ളിപോലെ ഘനീഭവിച്ചുകിടക്കുന്ന ഏകാന്തതയായിരുന്നു പണ്ട് ദ്വീപുകൾ. പാലങ്ങളില്ലാത്ത അവസ്ഥയാണ് ദ്വീപെന്ന് ലന്തൻബത്തേരിയിലെ ലുത്തിനിയകളിൽ എൻ.എസ് മാധവൻ ഈ ഏകാന്തതയെ കാവ്യവൽക്കരിക്കുന്നുമുണ്ട്. എന്നാൽ ഇന്ന് ദ്വീപുകൾ ഏകാന്തതയുടെ തുരുത്തുകളല്ല. അവ ഇപ്പോൾ സഞ്ചാരികളുടെ ആളോഹരി ആനന്ദത്തിന്‍റെ കേന്ദ്രമാണ്. പസഫിക് സമുദ്രത്തിലെ പലാവു ദ്വീപും ഇതിൽനിന്നും ഒട്ടും ഭിന്നമല്ല.

പലാവുവിന്‍റെ ആനന്ദവും സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ ഒരു പ്രതിജ്ഞയിൽ ഒപ്പിട്ടാൽ മാത്രമേ സാധ്യമാവു. ഈ ദ്വീപിന്‍റെ സൗന്ദര്യത്തെ ഒട്ടും കളങ്കപ്പെടുത്തില്ലെന്ന പ്രതിജ്ഞ. ദ്വീപിന്‍റെ പാരിസ്ഥിതികാവസ്ഥയ്ക്കു കോട്ടംതട്ടുന്ന യാതൊരു നടപടിക്കും മുതിരില്ലെന്ന സത്യവാങ് മൂലം പാസ്പോർട്ടിനൊപ്പം സന്ദർശകർ നൽകണം. എങ്കിൽ മാത്രമേ പലാവുവിലേക്ക് കാലുകുത്താൻ കഴിയു.



പ്രതിജ്ഞ ഒപ്പുവച്ചാൽ മാത്രം സന്ദർശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപാണ് പലാവു. സന്ദർശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റവും പാരിസ്ഥിതികമായി ദ്വീപിനുണ്ടാക്കിയ ആഘാതമാണ് തീരുമാനത്തിനു പിന്നിൽ. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താൽ സന്ദർശകർക്ക് വലിയ തുക പിഴ ഒടുക്കേണ്ടി വരും. ഉദാഹരണമായി ഒരു സ്രാവിനെ ഉപദ്രവിച്ചാൽ 10 ലക്ഷം ഡോളർ പിഴ ചുമത്തും. പലാവുവിലെ മറൈൻ സാംക്ച്വറി ലോക പ്രശസ്തമാണ്.

പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാമ്പയിനു പിന്നിൽ. സർക്കാർ ഏജൻസികളുമായി ചേർന്നു ഈ നിബന്ധന മുന്നോട്ടു കൊണ്ടുപോകുന്നു. പ്രതിജ്ഞ ലംഘിച്ചാൽ ശിക്ഷ ലഭിച്ചിരിക്കും. വെറും ഇരുപതിനായിരത്തിനടുത്ത് മാത്രമാണ് ഈ ദ്വീപിലെ ജനസംഖ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.