ഇസ്രയേലിന്‍റെ മണ്ണിനടിയിൽ അഞ്ചു ലക്ഷം വർഷം പഴക്കമുള്ള നഗരം
Wednesday, January 10, 2018 11:55 AM IST
ഇസ്രയേലിലെ പ്രമുഖ നഗരമായ ടെൽ അവീവിലൂടെ കടന്നുപോകുന്ന ദേശീയപാതയായ റൂട്ട് ആറിലൂടെ സഞ്ചരിച്ചിരുന്നവർ ഒരിക്കലും വിചാരിച്ചുകാണില്ല, തങ്ങൾ കടന്നുപോകുന്നത് അതിപുരാതനകാലത്തെ ഒരു മഹാനഗരത്തിനു മുകളിലൂടെയാ ണെന്ന്. ആ പ്രദേശത്ത് തിങ്ങിനിറഞ്ഞു ജീവിക്കുന്നവരും ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ കാലിനു കീഴിൽ അഞ്ചു ലക്ഷം വർഷം പഴക്കമുള്ള ഒരു നഗരം ഉറങ്ങുന്നുണ്ടെന്ന്! പുരാവസ്തു ഗവേഷകർ ഇവിടെ നടത്തിയ ഗവേഷണങ്ങൾക്കൊടുവിലാണ് അഞ്ചു ലക്ഷം വർഷം പഴക്കമുള്ള ഒരു നഗരം ടെൽ അവീവിലെ ജൽജൂലിയ എന്ന സ്ഥലത്തു കണ്ടെത്തിയത്.

‌മണ്ണുകൊണ്ടും കല്ലുകൊണ്ടും ചെറിയ ആയുധങ്ങളുണ്ടാക്കി വേട്ടയാടി നടന്നിരുന്ന ഹോമോ എറക്റ്റസ് വിഭാഗത്തിൽപ്പെട്ട മനുഷ്യർ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. ധാരാളം സസ്യങ്ങളും മൃഗങ്ങളും വെള്ളവുമൊക്കെ ഉണ്ടായിരുന്ന ഇവിടം അന്നത്തെ മനുഷ്യന്‍റെ സ്വർഗമാകാമായിരുന്നെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത്. കല്ലിൽ തീർത്ത നൂറുകണക്കിന് ആയുധങ്ങൾ ഇതിനോടകം ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. അടുത്തുള്ള മലനിരകളിൽനിന്ന് ഒഴികിയെത്തിയിരുന്ന നിരവധി നദികളുള്ള പ്രദേശമാണിവിടം. മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിനൊപ്പം ആയുധങ്ങൾ നിർമിക്കാൻ കൊള്ളാവുന്ന മണ്ണും ചെളിയും എത്തിയിരുന്നു. അവ ഉപയോഗിച്ച് നദീതീരത്തുവച്ചുതന്നെ ആയുധനിർമാണം നടന്നിരുന്നതായാണ് പുരാവസ്തു ശാസ്ത്രജ്ഞരുടെ നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.