ലണ്ടനിലെ ഹോട്ടലിൽനിന്ന് സ്പൂണ്‍ മോഷ്ടിച്ചു; മമതാ ബാനർജിക്ക് നാണക്കേടായി മാധ്യമപ്രവർത്തകൻ
Thursday, January 11, 2018 3:42 PM IST
യൂറോപ്യൻ പര്യടനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അനുഗമിച്ച മാധ്യമപ്രവർത്തകൻ ലണ്ടനിലെ ഹോട്ടലിൽനിന്ന് വെള്ളി സ്പൂണ്‍ കവർന്നു. ഇംഗ്ലണ്ടിലെ വ്യവസായ പ്രമുഖരും നയതന്ത്ര ഉദ്യോഗസ്ഥരും മമതയ്ക്കായി ഒരുക്കിയ രാത്രിവിരുന്നിനിടെയായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകന്‍റെ മോഷണം. വിരുന്നു നടന്ന ഹാൾ സിസിടിവിയിലൂടെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഹോട്ടൽ അധികൃതരാണ് ഇയാൾ വെള്ളിസ്പൂണ്‍ തന്‍റെ കീശയിലാക്കുന്നത് കണ്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ഹോട്ടൽ അധികൃതർ ആരെങ്കിലും ഹോട്ടലിലെ വസ്തുവകകൾ അബദ്ധത്തിൽ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ തിരികെ വയ്ക്കണമെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. എന്നാൽ ഈ അവസരം മുതലാക്കാൻ മാധ്യമപ്രവർത്തകനായില്ല. തുടർന്ന് ഹോട്ടൽ അധികൃതർ നേരിട്ടെത്തി തൊണ്ടി സഹിതം ഇയാളെ പിടികൂടുകയായിരുന്നു. 50 പൗണ്ട് പിഴയായി ഈടാക്കിയശേഷം ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. മുന്നു പതിറ്റാണ്ടുകളായി ബംഗാളിൽ പത്രപ്രവർത്തനരംഗത്തുള്ള കക്ഷി മമതയുടെ വിദേശ പര്യടനങ്ങളിൽ സ്ഥിരം സാന്നിധ്യമാണെന്നാണ് കേൾക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.