കെട്ടിടത്തിനു മുകളിൽ മരണം മുന്നിൽകണ്ട കുഞ്ഞിന് രക്ഷകനായി യുവാവ്
Wednesday, January 24, 2018 3:00 PM IST
ബഹുനില കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ കുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തി ഒരാൾ രക്ഷപെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ സെജിയാംഗ് പ്രവശ്യയിലെ ഹാംഗ്സ്ഹുവിലാണ് സംഭവം.

കെട്ടിടത്തിന്‍റെ നാലാം നിലയിലെ മുറിയിൽ ഒറ്റയ്ക്കായിരുന്നു ഈ കുട്ടി. മുറിയിലെ ജനാലയിലൂടെ താഴേക്കു വീണ കുട്ടി മൂന്നാമത്തെ നിലയിലെ ബാൽക്കണിയുടെ താഴെ കുടുങ്ങിക്കിടക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് ആദ്യം ഇവിടെ എത്തിയത് സമീപമുള്ള ഒരു കടയുടമയായ ലോംഗ് ചുൻഗ്‌ വുൻ ആയിരുന്നു. തുടർന്ന് മൂന്നാം നിലയിലെ ബാൽക്കണിയിൽ എത്തിയ അദ്ദേഹം തല കീഴായി കിടന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിക്ക് പരിക്കുകളൊന്നുമില്ല. സമീപം നിന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.