പരിക്കേറ്റ് വീൽ ചെയറിലിരിക്കുന്ന പരിശീലകന് തേരാളിയായി കരടി: കിടിലൻ വീഡിയോ
Saturday, February 3, 2018 1:21 PM IST
കരടി എന്ന പേരു കേൾക്കുന്പോൾ തന്നെ ഭയമായിരിക്കും എല്ലാവർക്കും തോന്നുക. കൂട്ടിലടച്ച് അല്ലാതെ കരടിയുടെ അടുക്കൽ ചെല്ലാൻ പോലും ആരും ധൈര്യം കാണിക്കാറില്ല. എന്നാൽ ഇവർക്ക് അക്രമിക്കാൻ മാത്രമല്ല സ്നേഹം പകർന്നു നൽകുവാനും സാധിക്കുമെന്നുള്ളതിന് തെളിവാകുകയാണ് റഷ്യയിലെ നൈഷേഗൊരോട്സ്കി സർക്കസിലെ ജോലിക്കാരനായ ഒലെഗ് അലക്സാഡ്രോവ് എന്ന സർക്കസ് പരിശീലകന്‍റെ ഉടമസ്ഥതയിലുള്ള കരടികൾ.

കാരണം, ഒരു അപകടത്തിൽ പരിക്കുപറ്റിയിരിക്കുന്ന ഒലെഗിനെ വീൽചെയറിലിരുത്തി കരടി തള്ളിക്കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങൾ കണ്ട് സതബ്ദരായിരിക്കുകയാണ് സമീപവാസികൾ. ഒലെഗ് വർഷങ്ങൾക്കു മുന്പേ വളർത്താൻ ആരംഭിച്ചതാണ് മൂന്നു കരടികളെ. നൈഷേഗൊരോട്സ്കി സർക്കസിൽ ഒലെഗിനൊപ്പം മൂന്ന് കരടികളും ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ നടന്നൊരു അഭ്യാസത്തിനിടെ അറുപതടിയോളം ഉയരത്തിൽ നിന്നും വീണ് ഒലെഗിന്‍റെ കാല് ഒടിഞ്ഞിരുന്നു.

നാലു മാസത്തെ ആശുപത്രിവാസത്തിനു ശേഷം തന്നെ തിരിച്ചറിയുമോ എന്ന ഭയത്തോടെയാണ് ഒലെഗ് കരടികളെ കാണാൻ പോയത്. എന്നാൽ അദ്ദേഹത്തെ കണ്ട മാത്രയിൽ കരടികൾ ഓടിവന്ന് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ഒലെഗിനെ വീട്ടിൽ നിന്നും വീൽ ചെയറിലിരുത്തി പുറത്തേക്കു കൊണ്ടു പോകുന്നത് ഈ കരടികളാണ്.

കൂട്ടത്തിലെ യാഷ എന്നു പേരുള്ള പെണ്‍കരടിയ്ക്കാണ് ഒലെഗിനോട് പ്രിയം കൂടുതൽ. മഞ്ഞു നിറഞ്ഞ വഴിയിലൂടെ ഒലെഗിനെ വീൽചെയറിലിരുത്തി യാഷ തള്ളിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ കത്തിപ്പടരുകയാണ്. യാത്രയ്ക്കൊപ്പം ഒലെഗിന്‍റെ മറ്റൊരു സുഹൃത്തുംകൂടിയുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.