കവർ മാറിപ്പോയി;മാലിന്യ കൂന്പാരത്തിലേക്ക് വലിച്ചെറിഞ്ഞത് പന്ത്രണ്ട് ലക്ഷം രൂപ
Sunday, February 4, 2018 11:46 AM IST
കൈയ്യിലിരുന്ന കവർ മാറിപ്പോയതിനെ തുടർന്ന് ഒരാൾ ചവപ്പുകൂനയിലേക്ക് എറിഞ്ഞ് കളഞ്ഞത് പന്ത്രണ്ട് ലക്ഷം രൂപ. ചൈനയിലെ ലിയണോയിംഗ് സ്വദേശിയായ വാംഗിനാണ് ഈ ദുരനുഭവമുണ്ടായത്. വീട്ടിൽ നിന്നും പണം നിക്ഷേപിക്കാൻ ബാങ്കിലേക്ക് ഇറങ്ങിയ ഇയാൾ പോകുന്ന വഴിക്ക് കളയാൻ ഒരു കൈയ്യിൽ കൂടിനുള്ളിൽ നിറച്ച മാലിന്യവും കരുതിയിരുന്നു.

മാലിന്യം നിക്ഷേപിച്ച ഇയാൾ ബാങ്കിൽ ചെന്ന് പണം നിക്ഷേപിക്കാൻ ഒരുങ്ങിയപ്പോഴാണ് മാലിന്യത്തിനു പകരം പണമടങ്ങിയ ബാഗാണ് താൻ എറിഞ്ഞു കളഞ്ഞതെന്നു മനസിലായത്. പരിഭ്രാന്തിയിലായ അദ്ദേഹം ഉടൻ തന്നെ മാലിന്യ കൂന്പാരത്തിൽ വന്ന് തിരഞ്ഞെങ്കിലും പണം ലഭിച്ചില്ല.

ഉടൻ തന്നെ അദ്ദേഹം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.എന്നാൽ അധികം താമസിക്കാതെ മാലിന്യ കൂന്പാരത്തിൽ നിന്നും പണം ലഭിച്ച ഒരു യുവതി ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ടിരുന്നു. മാത്രമല്ല പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പണം വാംഗിനു തിരികെ നൽകുകയും ചെയ്യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.