സൗന്ദര്യം വർധിപ്പിക്കാൻ കിട്ടിയതു വാരിത്തേച്ചു; പക്ഷെ സംഭവിച്ചത്..
Wednesday, February 14, 2018 4:09 PM IST
സൗന്ദര്യം വർധിക്കുവാൻ സ്വയം പരിശ്രമിച്ച ഒരു യുവതിക്കു പറ്റിയ അബദ്ധമാണ് സോഷ്യൽമീഡിയയെ ഏറെ ചിന്തിപ്പിക്കുന്നത്. ഫിലിപ്പീൻസ് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ജെനില്ല പാബിയൻസ് കരാബക്കൻ ആണ് കണ്‍മഷി പോലെയുള്ള ഒരു വസ്തു മുഖം മുഴുവനും തേച്ചു പിടിപ്പിച്ച് സൗന്ദര്യവർധനക്കായി ശ്രമിച്ചത്. എന്നാൽ നിർദ്ദേശങ്ങൾ വായിച്ചു നോക്കാതെയാണ് ഇവർ ഇത് ഉപയോഗിച്ചത്.

പുരികത്തിലും തലമുടി ഉള്ള ഭാഗങ്ങളിലും ഇത് ഉപയോഗിക്കരുതെന്ന് വ്യക്തമായി എഴുതിയിരുന്നു. ഇത് മുഖത്ത് ഉപയോഗിച്ചതിനു ശേഷം അൽപ്പസമയം കഴിഞ്ഞ് ഇത് മാറ്റുവാൻ ശ്രമിച്ചപ്പോഴാണ് യുവതിക്ക് അബദ്ധം മനസിലായത്. പുരികം പറിയുന്പോൾ വേദന സഹിക്കാനാവാതെ ഇവർ കരയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.തുടർന്ന് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് മുഖത്തുനിന്നും മാറ്റാനായത്.

മുഖത്തുനിന്നും ഇത് മാറ്റുവാൻ ശ്രമിക്കുന്നത് പൊട്ടിച്ചിരിയോടെ നോക്കി നിന്ന ഇവരുടെ സഹോദരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്പോൾ കർശനമായും നിർദ്ദേശങ്ങൾ വായിച്ചിരിക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.