വേട്ടക്കാരനെ തിന്ന് വിശപ്പടക്കിയ സിംഹങ്ങൾ മിച്ചവെച്ചത് തലമാത്രം
Sunday, February 18, 2018 10:01 AM IST
വേട്ടക്കാരനെന്നു സംശയിക്കുന്നയാളുടെ മൃതശരീരം സിംഹങ്ങൾ കൊന്നുതിന്ന നിലയിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. മൊസന്പിക് സ്വദേശിയായ ഡേവിഡ് ബാലോയിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തല മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. സമീപത്തു നിന്നും തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി.

നായാട്ടിന് ഇവിടെ എത്തിയ ഇയാൾക്കൊപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു എന്നാൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ല. ഒന്നിലധികം സിംഹങ്ങളാകാം ഇയാളെ ആക്രമിച്ചതെന്ന് വനപാലകർ അറിയിച്ചു. മൃഗവേട്ട അനുവദിക്കുന്ന ധാരളം പാർക്കുകൾ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇതിനു പുറമെയാണ് സിംഹങ്ങളുടെ പല്ലുകൾക്കും കാൽപ്പാദങ്ങൾക്കും വേണ്ടി വേട്ട നടത്തുന്നത്. മരുന്നുകളുണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.