ചിത്രമെടുക്കാൻ വലിഞ്ഞുകയറിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധപ്രതിമയ്ക്കു മുകളിൽ
Saturday, March 10, 2018 1:00 PM IST
ചിത്രം പകർത്തുന്നതിനു വേണ്ടി ആയിരം വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ബുദ്ധ പ്രതിമയ്ക്കു മുകളിൽ നാലു പേർ കയറി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹെനാൻ പ്രവശ്യയിലെ സിയാൻജിയാൻ ടെന്പിളിലാണ് സംഭവം. സ്ഥലം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളാണ് പ്രതിമയ്ക്കു മുകളിൽ കയറിയത്.

വലിയ ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ പ്രതിമയ്ക്ക് മുകളിലേക്ക് ഇവർ നാലുപേരും വലിഞ്ഞു കയറുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ നാലുപേരെയും നിയമത്തിനു മുന്പിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

ഇത് എ.ഡി. 767ൽ നിർമിച്ച പ്രതിമയാണെന്നാണ് കരുതുന്നത്. ഈ നാലു പേരുടെയും പ്രവൃത്തിയിൽ പ്രതിമയ്ക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇതിനു മുന്പും ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ ചൈനയിൽ നശിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.