യാത്രക്കാരിയുടെ ബാഗ് തിരികെനല്കിയ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കിട്ടിയത് അപ്രതീക്ഷിത സമ്മാനം
Sunday, March 11, 2018 9:49 AM IST
യാത്രക്കാരി മറന്നുവച്ച ബാഗ് തിരികെ നല്കി മാതൃകയായ ഓട്ടോ ഡ്രൈവർക്കു പ്രത്യുപകാരമായി ലഭിച്ചത് പ്രതീക്ഷിക്കാത്ത സമ്മാനം. മുംബൈയിൽ ഓട്ടോ ഡ്രൈവറായ അമിത് ഗുപ്തയാണ് നന്മ ചെയ്ത് നന്മ നേടിയത്. ഇയാളുടെ ഓട്ടോയിൽ ബാഗ് മറന്നുവച്ച സരള നന്പൂതിരിയാണ് അമിതിന്‍റെ ജീവിത സാഹചര്യം മനസിലാക്കിയശേഷം കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയാറായത്.

മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്നത് വലിയ സ്വപ്നമായിരുന്ന അമിത് സാന്പത്തികമായിഏറെ ബുദ്ധിമുട്ടിലിരിക്കെയാണ് അപ്രതീക്ഷിത സമ്മാനം. പ്രൈമറി സ്കൂൾ നടത്തുന്ന സരള ഏതാനും ആഴ്ചകൾക്കു മുന്പാണ് അമിതിന്‍റെ ഓട്ടോയിൽ കയറുന്നതും 80,000 രൂപയും ക്രെഡിറ്റ് കാർഡുകളും മറ്റു രേഖകളുമെല്ലാം അടങ്ങിയ ബാഗ് മറന്നുവയ്ക്കുന്നതും.

ബാഗ് മറന്നുപോയ വിവരം അറിഞ്ഞ് പോലീസിന്‍റെ സഹായം തേടാനൊരുങ്ങിയപ്പോഴേക്കും അമിത് ബാഗുമായി തന്നെത്തേടി സ്കൂളിലെത്തിയതായി സരള പറഞ്ഞു. കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തതിനു പുറമേ 10,000 രൂപയും ഇവർ അമിതിനു പാരിതോഷികമായി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.