ഇസ്രോയുടെ സാങ്കേതികവിദ്യ ഇനി ഇലക്‌ട്രിക് വാഹനങ്ങൾക്ക്
Saturday, March 10, 2018 10:09 AM IST
വായു മലിനീകരണവും ക്രൂഡ് ഇറക്കുമതിയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന ഇലക്‌ട്രിക് വാഹന പദ്ധതിക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) പിന്തുണ. ഇസ്രോ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ സാങ്കേതികവിദ്യ ഇലക്‌ട്രിക് വാഹനങ്ങളിലും ഉപയോഗിക്കാനാണ് തീരുമാനം.

ബഹിരാകാശ ഘടകങ്ങളുടെ നിർമാണത്തിനായി ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിന് (ഭേൽ) ഇസ്രോ അനുമതിയും നല്കിയിട്ടുണ്ട്. ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുന്നതിനായി വർഷം 10,000 ബാറ്ററികൾ ഇസ്രോയ്ക്കുവേണ്ടി ഭേൽ നിർമിക്കും. സ്പേസ് ബാറ്ററികൾ ചെലവു കുറഞ്ഞ രീതിയിൽ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇസ്രോ വികസിപ്പിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ ഇത് ഉപയോഗിക്കാനാണ് തീരുമാനം. അതായത്, ഈ സാങ്കേതികവിദ്യ ഓട്ടോമൊബൈൽ വ്യവസായത്തിന് ബാറ്ററി നിർമിക്കുന്നതിനു നല്കും. നീതി ആയോഗിന്‍റെ സഹായം ഇതിനു പിന്നിലുണ്ടാകും. ഇസ്രോ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.

1.5 എഎച്ച്, 5 എഎച്ച്, 50 എഎച്ച്, 100 എഎച്ച് എന്നിങ്ങനെ ശേഷിയുള്ള നാലു തരം ബാറ്ററികളാണ് ഇസ്രോ വികസിപ്പിച്ചിട്ടുള്ളത്. ഇതിൽ 50എഎച്ച്, 100 എഎച്ച് ബാറ്ററികൾ സ്കൂട്ടറുകളിലും കാറുകളിലും ഉപ‍യോഗിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് (എആർഎഐ) ഇസ്രോ അനുമതി നല്കിയിരുന്നു. ഈ രണ്ടു ബാറ്ററികളുടെ പ്രവർത്തനങ്ങളിൽ എആർഎഐക്ക് പൂർണതൃപ്തിയാണുള്ളത്.

50എഎച്ച് ബാറ്ററികൾ ഉപയോഗിച്ചുള്ള ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ വർഷം എആർഎഐ പ്രദർശിപ്പിച്ചിരുന്നു. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ പരമാവധി 40-50 കിലോമീറ്റർ വേഗത്തിൽ 98 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനങ്ങൾക്കുണ്ട്.

ഇസ്രോയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയാൽ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലിഥിയം അയോൺ ബാറ്ററികൾക്കു മാറ്റമുണ്ടാകും. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ബാറ്ററികൾ ഇറക്കുമതി ചെയ്യുകയാണിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.