ഒറ്റ നമ്പരിൽ ഐഎംഎയുടെ ട്രോമ കെയർ ആംബുലൻസ് സർവീസ്
Saturday, May 12, 2018 10:42 AM IST
റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവർക്കും പരിക്കേൽക്കുന്നവർക്കും കൈത്താങ്ങാകാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള പൊലീസുമായി ചേർന്നു നടപ്പാക്കിയ അത്യാധുനിക ട്രോമ കെയർ സേവനം നിലവിൽ വന്നു. കേരളത്തിൽ എവിടെ റോഡപകടം ഉണ്ടായാലും ട്രോമ പ്രവർത്തനം ലഭിക്കുന്നതിന് ഐഎംഎയും പോലീസും ചേർന്ന് രൂപീകരിച്ച 9188 100 100 എന്ന നന്പറിൽ വിളിച്ചാൽ മതിയാവും.

ഈ നന്പറിൽ വിളിച്ചാൽ ഉടനടി ആംബുലൻസ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ ഓണ്‍ലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പോലീസിന്‍റെയും രമേശ് കുമാർ ഫൗണ്ടേഷന്‍റെയും സഹകരണത്തോടെയാണു ഐഎംഎ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

അപകടസ്ഥലത്തു നിന്നു മൊബൈൽ നന്പരിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോൾ റൂമിലാണു കോൾ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നൽകിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസിലാക്കി മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ഏറ്റവും അടുത്തുള്ള ആംബുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസും ഐഎംഎയും പരിശീലനം നൽകിയിട്ടുണ്ട്.

അടുത്തഘട്ടത്തിൽ മൊബൈൽ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷൻ മനസിലാക്കാൻ കഴിയും. തുടർന്ന് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ മൊബൈലിൽ അലർട്ട് നൽകും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും. കണ്‍ട്രോൾ റൂമിൽ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡൽ ഓഫിസർ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിലവിൽ നോണ്‍ ഐസിയു ആംബുലൻസുകൾക്ക് മിനിമം 500 രൂപയും, ഐസിയു ആംബുലൻസുകൾക്ക് 600 രൂപയും അധികം കിലോമീറ്ററർ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.