ഇന്ത്യക്കും വേണം അങ്ങനൊരു പാലം..!
Monday, August 13, 2018 5:36 PM IST
ലോകത്തിന്‍റെ സാംസ്കാരികകേന്ദ്രം യൂറോപ്പാണെന്നു പറയപ്പെടുന്നു. കല, വാസ്തുവിദ്യ, സംഗീതം, സാഹിത്യം, തത്വശാസ്ത്രം എന്നുതുടങ്ങി എല്ലാ മേഖലകളിലും ആഴത്തിലുള്ള സാംസ്കാരികത്തനിമ യൂറോപ്പിന്‍റെ മുക്കിലും മൂലയിലുമുണ്ട്. ഈ രീതി നിരവധി രാജ്യങ്ങൾ ഇപ്പോൾ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. കലയുടെ പുതുരൂപം ആവിഷ്കരിക്കുന്നതിൽ രാജ്യങ്ങൾ ഒന്നടങ്കം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഉദാഹരണം വിയറ്റ്നാമിലെ ഗോൾഡൻ ബ്രിഡ്ജ് തന്നെ. രണ്ട് വലിയ കരങ്ങളിൽ താങ്ങിനിർത്തിയിരിക്കുന്ന പാലം സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ തിരക്കാണ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പാലം നിർമിച്ചതുതന്നെ.



സമുദ്രനിരപ്പിൽനിന്ന് 1,400 മീറ്റർ ഉയരത്തിലുള്ള പാലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളുടെ നയനമനോഹരമായ ദൃശ്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. വിയറ്റ്നാമിന്‍റെ ഈ കലാവിരുതിന്‍റെ പകർപ്പ് ഇന്ത്യയിലും ആവിഷ്കരിക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഈ പാലം സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഇന്ത്യൻ സർക്കാരിനെയും ഇതിനു സമാനമായ പകർപ്പ് ഇന്ത്യയിലും അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.



രാമേശ്വരത്ത് ഒന്നര കിലോമീറ്റർ നീളത്തിൽ ക്ഷേത്രങ്ങളുടെ രൂപത്തിലുള്ള പാലം നിർമിക്കാനാണ് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി. ശ്രദ്ധിക്കപ്പെടുന്ന രൂപത്തിലുള്ള ഡിസൈനും ഭംഗിയും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അതുകൊണ്ടുതന്നെ അത്തരത്തിൽ മാറ്റങ്ങൾക്കു ശ്രമിക്കാനാണ് തീരുമാനമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.