ഇന്നലെ കികി, ഇന്നു ഡ്രാഗണ്‍ ബ്രീത്...
Friday, August 3, 2018 9:29 AM IST
സോഷ്യൽ മീഡിയകളിലെ മരണക്കളികൾ അവസാനിക്കുന്നില്ല... ഡ്രാഗണ്‍ ബ്രീത് ആണ് പുതിയ അവതാരം. ലോകമെന്പാടുമുള്ള പോലീസുകാരും സന്നദ്ധ പ്രവർത്തകരും ഒത്തുപിടിച്ചു കികി ചലഞ്ചിനെതിരേ മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നതിനിടെയാണു പുതിയ ചലഞ്ചിന്‍റെ രംഗപ്രവേശം.

ലിക്വിഡ് നൈട്രജനിൽ കുതിർത്തെടുത്ത മധുര പലഹാരം കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ് ഡ്രാഗണ്‍ ബ്രീത് ചലഞ്ചിലെ രീതി. ലിക്വിഡ് നൈട്രജന്‍റെ സാന്നിധ്യമുള്ളതിനാൽ മധുര പലഹാരം കഴിച്ചയുടനെ വായിൽനിന്നും മൂക്കിൽനിന്നും പുകവരും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇത്തരത്തിൽ ‘പുക തുപ്പുന്ന’ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ന്യൂഡൽഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും ഡ്രാഗണ്‍ ചലഞ്ചിന് ആരാധകരുണ്ട്. എന്നാൽ, ശരീരത്തിനു വളരെയധികം ദോഷകരമാണ് ലിക്വിഡ് നൈട്രജനെന്നും ഇത് ത്വക്കിനെയും ആന്തരാവയവങ്ങളെയും നശിപ്പിക്കുമെന്നുമാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പലകുറി ഡ്രാഗണ്‍ബ്രീത് നടത്തിയ തന്‍റെ മകൻ അത്യാസന്നനിലയിൽ ആശുപത്രിയിൽ കഴിയുകയാണെന്നറിയിച്ച് റേച്ചൽ റിച്ചാർഡ് എന്ന ഫ്ലോറിഡ സ്വദേശിനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റേച്ചലിന്‍റെ മകന്‍റെ ആന്തരാവയവങ്ങൾക്കു പൊള്ളലേറ്റ നിലയിലാണ്. കഴിച്ചാൽ അല്പനേരത്തേക്കു പുകവരുമെന്നതിനാൽ ലിക്വിഡ് നൈട്രജൻ ചേർത്ത കോക് ടെയിലുകൾക്കും ആരാധകരേറെയാണ്.

ഐസ്ക്രീം കഴിക്കുന്ന ലാഘവത്തിലാണ് പലരും ഡ്രാഗ്രണ്‍ ചലഞ്ച് നടത്തുന്നതെന്നും ഇതിന്‍റെ പിന്നിലെ അപകടം തിരിച്ചറിഞ്ഞ് ഒഴിവാക്കണമെന്നും ഇന്ത്യയിലെ ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.