ലോകത്തിലെ ഏറ്റവും വലിയ ഹുലാ ഹൂപ്പുമായി ജപ്പാൻ സ്വദേശി ഗിന്നസ് ബുക്കിൽ
Sunday, March 11, 2018 2:22 PM IST
ലോകത്തിലെ ഏറ്റവും വലിയ ഹുലാ ഹുപ്പ് ചെയ്ത് ഒരാൾ ഗിന്നസ് ലോകറിക്കാർഡിന് അർഹനായി. വർഷങ്ങളായി തെരുവിൽ ഹുലാ ഹുപ്പ് ചെയ്യുന്ന യുയാ യമദ എന്ന ജപ്പാനിലെ ടോക്കിയോ സ്വദേശിയാണ് ഗിന്നസ് ബുക്കിൽ ഇടംനേടിയത്. 5.14 മീറ്റർ നീളമുള്ള അലുമിനിയം നിർമിതമായ ഹുലാ ഹൂപ്പ് ഉപകരണമാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചത്.

തല, കഴുത്ത്, ഒരു കാൽ, കൈ എന്നിവയുൾപ്പടെ ശരീരത്തിന്‍റെ ഏതു ഭാഗവും ഉപയോഗിച്ച് അദ്ദേഹം ഹുലാ ഹുപ്പ് ചെയ്യും. കൂടാതെ ഓടിക്കൊണ്ട് ഹുലാ ഹൂപ്പ് ചെയ്യുന്നതിനും ഇദ്ദേഹം വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് അദ്ദേഹം ഏറ്റവും കൂടുതൽ നീളമുള്ള ഹുലാ ഹൂപ്പ് ചെയ്ത് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്.



മുന്പ് ചെയ്തിരുന്നത് പോലെ അത്രയും എളുപ്പമായിരുന്നില്ല ഇത്തവണ അദ്ദേഹം ഇത് ചെയ്തപ്പോൾ. കാരണം അസാധാരണമായ ബാലൻസ് ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് താൻ സ്വപ്നം കണ്ടത് നേടിയെടുക്കുവാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല പ്രത്യേക രീതിയിൽ ഇത് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുവരെ സംഭവിച്ചേക്കാമായിരുന്നു. അതികഠിനമായ പരിശീലനമാണ് ഇത് നേടിയെടുക്കുവാൻ അദ്ദേഹത്തെ സഹായിച്ചത്.



ഇതിനു മുന്പ് 4.93 മീറ്റർ നീളമുള്ള ഹൂലാ ഹൂപ്പ് ചെയ്ത് അദ്ദേഹം ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനു ശേഷം 5.04 മീറ്റർ നീളമുള്ള ഹുലാഹൂപ്പ് ചെയ്ത് അഷ്റിത ഫർമാൻ എന്നയാൾ അദ്ദേഹത്തിന്‍റെ റിക്കാർഡ് തകർക്കുകയായിരുന്നു. അതിനു ശേഷം ഈ റെക്കോഡ് തന്‍റെ പേരിലേക്ക് മാത്രം എഴുതി ചേർക്കുക എന്ന തീരുമാനത്തിൽ എത്തിച്ചേർന്ന യുയാ യമദ അതികഠിനമായ പരിശീലനം ചെയ്ത് റിക്കാർഡ് തിരിച്ചുപിടിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.