ഡിപ്പോയുടെ പൾസറിയാൻ സ്റ്റേഷൻ മാസ്റ്ററായി തച്ചങ്കരി
Thursday, June 14, 2018 5:20 PM IST
കെഎസ്ആർടിസി എംഡിയുടെ കുപ്പായം മാറ്റി സ്റ്റേഷൻ മാസ്റ്ററുടെ റോളിൽ ഡിജിപി ടോമിൻ ജെ. തച്ചങ്കരി. കെഎസ്ആർടിസി തന്പാനൂർ ഡിപ്പോയിലാണ് ഇന്ന് തച്ചങ്കരി സ്റ്റേഷൻ മാസ്റ്ററുടെ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്.ഡിപ്പോയിലെ ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ച് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് കൊണ്ടുപോയി. മുതിർന്ന ജീവനക്കാരിൽ നിന്നും ഡ്യൂട്ടിയുടെ കാര്യങ്ങൾ മനസിലാക്കിയ ശേഷം രാവിലെ മുതൽ അദ്ദേഹം സ്വന്തമായി ഡ്യൂട്ടി ഷെഡ്യൂൾ ചെയ്തു. ഡ്രൈവർമാരിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞ തച്ചങ്കരി കെഎസ്ആർടിസിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ഉപദേശവും നൽകി.

ഇക്കഴിഞ്ഞ മേയ് ഒന്നിന് അദ്ദേഹം കെഎസ്ആർടിസി കണ്ടക്ടറുടെ വേഷത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. കെഎസ്ആർടിസി എന്താണെന്നും അതിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും നേരിട്ട് പഠിക്കാനാണ് താൻ സ്റ്റേഷൻ മാസ്റ്ററുടെ വേഷമണിഞ്ഞ് ഇന്ന് ജോലിക്ക് എത്തിയതെന്ന് അദ്ദേഹം ദീപികയോട് പറഞ്ഞു. യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ നല്ല സൗഹൃദമുണ്ടാക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.

കെഎസ്ആർടിസിയുടെ സാന്പത്തിക പരാധീനതകളിൽ നിന്നും സ്വയം പര്യാപ്തമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഓരോ വിഭാഗത്തിന്‍റെയും പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കി പഠിക്കുന്നതെന്നും എംഡി പറഞ്ഞു. കെഎസ്ആർടിസിയിലെ എല്ലാ വിഭാഗത്തിലും പ്രവർത്തിക്കുമെന്നും അതിന് മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവറായി പ്രവർത്തിക്കാനും മെക്കാനിക്കാകാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി പരിഹാരം കാണാനാണ് താൻ ശ്രമിക്കുക എന്നാണ് എംഡിയുടെ നിലപാട്.

എം.സുരേഷ് ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.