പൈനാപ്പിളിനെ ത്രിപുര കൊണ്ടുപോയി
Friday, June 8, 2018 11:07 AM IST
പൈനാപ്പിൾ ഇനി ത്രിപുരയുടെ സ്വന്തം പഴം. ക്വീൻ എന്ന ഇനം പൈനാപ്പിൾ ത്രിപുരയുടെ സംസ്ഥാനഫലമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പ്രഖ്യാപിച്ചു. പൈനാപ്പിൽ, റബർ, മുള എന്നിവ ത്രിപുരയിൽ ധാരാളമുണ്ട്. സംസ്ഥാനഫലമാകുന്നതോടെ രാജ്യത്തിനു പുറത്തുനിന്നും പൈനാപ്പിളിന് പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ത്രിപുര സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഞായറാഴ്ച ക്വീൻ ഇനം പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ആദ്യമായാണ് ത്രിപുരയിൽനിന്ന് പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജലാംശം കൂടുതലും മധുരവുമുള്ള ക്വീൻ പൈനാപ്പിൾ സ്പൈസ് ജെറ്റിൽ ന്യൂഡൽഹി വഴി ദുബായിക്കാണ് കയറ്റിയയച്ചത്.

ക്വീൻ പൈനാപ്പിൾ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രിയും ഗവർണറും രാഷ്‌ട്രപതിക്ക് നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും രുചിയുള്ള ഫലമാണ് ക്വീൻ പൈനാപ്പിളെന്ന് ബിപ്ലബ് കുമാർ ചടങ്ങിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.