വീടിനുള്ളിൽ കയറിയ പുലി ഒളിച്ചിരുന്നത് തൊട്ടിലിനുള്ളിൽ
Wednesday, November 22, 2017 5:11 AM IST
വീടിനുള്ളിൽ കയറിയ പുലി ഒളിച്ചിരിക്കാൻ തെരഞ്ഞെടുത്തത് തൊട്ടിൽ. മാത്രമല്ല മുറിക്കുള്ളിലേക്ക് കയറിയ മൂന്നുവയസുകാരൻ ഗൗരവിനെയും പിതാവ് ദിനേഷ് കുമാറിനെയും ആക്രമിക്കുകയും ചെയ്തു. ഹിമാചൽപ്രദേശിലാണ് സംഭവം നടന്നത്. വീടിനു പുറത്തു നിന്ന് കളിക്കുകയായിരുന്ന കുട്ടിയുമായി ദിനേഷ് കുമാർ മുറിക്കുള്ളിലേക്ക് കയറിയപ്പോൾ തൊട്ടിലിൽ കിടക്കുകയായിരുന്ന പുലി ഇവർക്കു നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കുട്ടിയുടെ കാലിൽ പുലിയുടെ പല്ല് ആഴത്തിലിറങ്ങി പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ദിനേഷ് കുമാറിന്‍റെ വയറിലും കാലിലും പുലിയുടെ നഖം കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ഈ സമയം ദിനേഷ് കുമാറിന്‍റെ ഭാര്യയും മറ്റ് രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരെ പുലി ആക്രമിച്ചില്ല. പിന്നീട് വീടിനു പുറത്തേക്കു ചാടിയ പുലി മറ്റൊരു വീട്ടിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷം മയക്കുവെടി വെച്ചാണ് പുലിയ പിടികൂടിയത്.

ഒന്നര വയസ് മാത്രം പ്രായം തോന്നിക്കുന്ന പുലി അമ്മയിൽ നിന്നും വേർപെട്ടുപോയതാണെന്നാണ് കരുതുന്നത്. ആരോഗ്യവാനായ പുലിയെ കാട്ടിൽ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.