യൂണിഫോമിൽ ഭിക്ഷയെടുക്കാൻ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കോണ്‍സ്റ്റബിളിന്‍റെ കത്ത്
Thursday, May 10, 2018 10:01 AM IST
പോലീസ് യൂണിഫോമിൽ ഭിക്ഷയെടുക്കാൻ അനുവാദം തേടി മഹാരാഷ്ട്ര പോലീസ് കോണ്‍സ്റ്റബിൾ. ഈ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും പോലീസ് കമ്മീഷണർക്കും ധ്യാനേശ്വർ അഹിരോ എന്ന പോലീസുകാരൻ കത്തയച്ചു. രണ്ടു മാസമായി ശന്പളം ലഭിക്കാത്തതിനെ തുടർന്നാണ് ധ്യാനേശ്വറിന്‍റെ കടുത്ത നടപടി.

മുംബൈ പോലീസിലെ ലോക്കൽ ആംസ് യൂണിറ്റിന്‍റെ ഭാഗമായ ധ്യാനേശ്വറിനെ ശിവസേനാ തലവൻ ഉദ്ദവ് താക്കറെയുടെ വസതിയായ മതോശ്രീയിലെ സുരക്ഷാ ചുമതലയിലാണു നിയോഗിച്ചിരുന്നത്. ഭാര്യ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മാർച്ച് 20 മുതൽ 22 വരെ ധ്യാനേശ്വർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. പരിക്ക് ഗുരുതരമായതിനാൽ 22ന് ധ്യാനേശ്വറിന് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞില്ല. അഞ്ചു ദിവസത്തിനുശേഷമാണ് ഇദ്ദേഹത്തിനു ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞത്. എന്നാൽ ഇതിനുശേഷം ധ്യാനേശ്വറിനു ശന്പളം ലഭിക്കുന്നത് നിന്നു. എന്നാൽ ഇത് സംബന്ധിച്ചു വിശദീകരണങ്ങളൊന്നും ലഭിച്ചില്ല.

ശന്പളം ലഭിക്കുന്നത് അവസാനിച്ചതോടെ താനും തന്‍റെ കുടുംബവും കടുത്ത ദാരിദ്യ്രത്തിലൂടെ കടന്നുപോകുകയാണെന്നും ഭാര്യയുടെ ചികിത്സയ്ക്കു പോലും പണമില്ലെന്നും ധ്യാനേശ്വർ കത്തിൽ പറയുന്നു. താൻ അവധി നീട്ടിയെടുക്കുന്നതു സംബന്ധിച്ച് മേലുദ്യോഗസ്ഥരെ ഫോണിലൂടെ അറിയിച്ചിരുന്നതായി ധ്യാനേശ്വർ വാദിക്കുന്നു. ധ്യാനേശ്വറിന്‍റെ ശന്പളം തടഞ്ഞതു സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.