ഇതു മേഘാലയൻ കാലം.!
Friday, July 20, 2018 1:05 PM IST
ഇപ്പോൾ ഭൂമി കടന്നുപോകുന്ന കാലഘട്ടത്തെച്ചൊല്ലി നമുക്ക് അഭിമാനിക്കാം. ഈ കാലഘട്ടത്തിന്‍റെ പേര് ഇന്ത്യയിൽനിന്നാണ്. കൃത്യമായി പറഞ്ഞാൽ മേഘാലയയിൽനിന്ന്. കാലഘട്ടത്തിന്‍റെ പേര് മേഘാലയൻ.

ഇന്‍റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസിനു കീഴിലുള്ള ഇന്‍റർനാഷണൽ കമ്മീഷൻ ഓൺ സ്ട്രാറ്റിഗ്രാഫി ആണു ഭൂമിയിലെ വിവിധ യുഗങ്ങൾ നിർണയിക്കുന്നത്. അതനുസരിച്ച് ഇപ്പോൾ ഹോലോസിൻ യുഗമാണ്.

ഹോലോസിൻ

11,000 വർഷം മുന്പാരംഭിച്ച ഹോലോസിൻ യുഗത്തിലെ ഒന്നാം കാലഘട്ടം ഗ്രീൻലാൻഡിന്‍ ആണ്. ഹിമയുഗത്തിനുശേഷം തുടങ്ങിയ ഇത് 8,300 വർഷം മുന്പ് അവസാനിച്ചു. പിന്നെ വന്നതു നോർത്ത് ഗ്രിപ്പിയൻ കാലം. ഇത് ആഗോള ഊഷ്മാവ് പെട്ടെന്നു കുറഞ്ഞ കാലമാണ്. ഹിമാനികൾ ഉരുകിയുള്ള വെള്ളം അറ്റ്‌ലാന്‍റിക്കിലെ ഒഴുക്കുമായി സംഗമിച്ച കാലമാണിത്. 4200 വർഷം മുന്പ് ഒരു മഹാവരൾച്ചയിൽ നിരവധി നാഗരികതകൾ ഇല്ലാതായ ശേഷമാണ് മേഘാലയൻ കാലം തുടങ്ങുന്നത്.

ഈജിപ്ത്, ഗ്രീസ്, സിറിയ, പലസ്തീന, മെസൊപൊട്ടേമിയ (ഇറാക്ക്), സിന്ധു നദീതടം, യാങ്ട്സി നദീതടം(ചൈന) എന്നിവിടങ്ങളിലെല്ലാം രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്നു മഹാവരൾച്ച.

ഗുഹയിൽനിന്ന്

മേഘാലയയിലെ ഒരു ഗുഹയിൽ കണ്ടെത്തിയ സ്‌റ്റ‌ലാഗ്‌മൈറ്റ് പാറകളുടെ രാസഘടന പരിശോധിച്ചാണു പുതിയ കാലഘട്ടത്തിന്‍റെ പിറവി 4200 വർഷം മുന്പാണെന്നു പ്രഖ്യാപിച്ചത്. ഗുഹകളുടെ മുകളിൽനിന്നു വീഴുന്ന പൊടിപടലം കട്ടപിടിച്ചുണ്ടാകുന്ന പാറയാണ് സ്‌റ്റലാഗ്‌മൈറ്റ്.

എതിർപ്പുണ്ട്

മേഘാലയൻ എന്ന പേരിനെ എതിർക്കുന്നവരുണ്ട്. അവർ ഹോലോസിൻ യുഗം അവസാനിപ്പിച്ച് ആന്ത്രോപോസിൻ യുഗഗണന തുടങ്ങണമെന്ന വാദക്കാരാണ്. മനുഷ്യൻ ഭൂമിയിലും പ്രകൃതിയിലും നിയന്ത്രണം ഏറ്റെടുക്കുന്നതു കണക്കിലെടുത്താണു മനുഷ്യകാലം എന്നർഥം വരുന്ന ആന്ത്രോപോസിൻ എന്ന പേര് നിർദേശിക്കപ്പെട്ടത്. ഇന്‍റർനാഷണൽ ജിയോളജിക്കൽ കോൺഗ്രസ് 2016-ൽ ഇതു ശിപാർശ ചെയ്തിരുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.