ജാഗ്രത; ബ്ലൂവെയിലിനു ശേഷം മരണക്കളിയുമായി മോമോ.....!
Thursday, August 9, 2018 10:14 AM IST
ലോകമെന്പാടും ഭീതി വിതച്ച ബ്ലൂ വെയിൽ ചലഞ്ചിനു പിന്നാലെ സോഷ്യൽ മീഡിയയിൽ മരണക്കളിയായി മോമോ ചലഞ്ച്.കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ്പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്‍റെ തുടക്കം.

തുടർന്ന് കുട്ടികളുടെ കോണ്‍ടാക്ട് നന്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ.

അർജന്‍റീനയിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർഥിനി ജീവനൊടുക്കിയത് മോമോ ചലഞ്ചിനേത്തുടർന്നാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജാപ്പനീസ് കലാകാരിയായ മിഡോരി ഹയാഷിയുടെ പ്രശസ്ത ശിൽപ്പത്തിന്‍റെ മുഖമാണ് ഗെയിമിൽ മോമോയുടെ മുഖമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം കുട്ടികളിൽ ഭീതിയുണർത്താൻ പോന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അമേരിക്ക, മെക്സിക്കോ, ജർമനി, അർജന്‍റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മോമോ ചലഞ്ചിലേർപ്പെട്ടവരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകരാഷ്‌ട്രങ്ങൾ മോമോയിക്കെതിരേ ജാഗ്രത നിർദേശം നൽകിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ മോമോയ്ക്കെതിരേ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.