മദ്യപിച്ച് ലക്കുകെട്ട് കുരങ്ങന്‍റെ അഴിഞ്ഞാട്ടം;രസകരമായ വീഡിയോ
Sunday, February 18, 2018 2:14 PM IST
മദ്യം കഴിച്ച് ലക്ക് കെട്ട കുരങ്ങന്‍റെ ചെയ്തികൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. ബംഗളുരുവിലെ കമ്മനഹള്ളിയിലുള്ള ദിവാകർ ബാർ ആൻഡ് റസ്റ്റൊറന്‍റിലാണ് ബോധം നഷ്ടപ്പെട്ട കുരങ്ങന്‍റെ ചെയ്തികൾ കണ്ട് ഏവരും അന്പരന്നത്.

ഈ ബാറിൽ സ്ഥിരം എത്തുന്നതാണ് കുരങ്ങൻ. ഇവിടെ എത്തുന്നവർ കഴിച്ചിട്ടു മിച്ചം വയ്ക്കുന്ന മദ്യവും ആഹാരവുമെല്ലാം ഈ കുരങ്ങൻ എടുത്തുകഴിക്കാറുണ്ട്. ഇവിടെ എത്തുന്നതിൽ നിന്ന് റസ്റ്റാറന്‍റിന്‍റെ അധികൃതർ ഈ കുരങ്ങനെ തടയാറുമില്ല. പതിവുപോലെ ഒരു ദിവസം ഇവിടെ എത്തിയ കുരങ്ങൻ അളവിൽ കൂടുതൽ മദ്യം കഴിച്ചതാണ് സംഭവത്തിനു കാരണം.

തുടർന്ന് ഇവിടെ എത്തിയ ആളുകളെ ഉപദ്രവിക്കാനായി പിന്നീടുള്ള കുരങ്ങന്‍റെ ശ്രമം. പഴവും മറ്റ് ഭക്ഷണങ്ങളുമെല്ലാം നൽകി കുരങ്ങനെ വരുതിയിലാക്കാൻ നോക്കിയിട്ടും ശ്രമം വിജയിച്ചില്ല. മാത്രമല്ല കുരങ്ങൻ അക്രമകാരിയാകുന്നത് കണ്ട് ബാറിലെത്തിയവർ ഓടി രക്ഷപെടുകയും ചെയ്തു.

ഇവിടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസും അഗ്നിശമന സേനയും എത്തിയാണ് കുരങ്ങനെ പിടികൂടിയത്. കുരങ്ങന് മദ്യം നൽകിയതിന് റസ്റ്റൊറന്‍റ് അധികൃതർക്കെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുമുണ്ട്. സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ കുരങ്ങന്‍റെ അഴിഞ്ഞാട്ടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലായി മാറുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.