റോബോട്ടും റോസിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം; ഒടുവിൽ...
Friday, November 3, 2017 3:22 AM IST
മനുഷ്യൻ ചെയ്യുന്ന ഓരോ കാര്യങ്ങളും കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ കഴിയുന്ന റോബോട്ടുകളെ ദിവസവും മനുഷ്യർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് ഒരു റോബോട്ടുകൂടി എത്തിയിരിക്കുന്നു. സൂപ്പർ റേസിംഗ് ബൈക്കുകൾ ഓടിക്കാൻ കഴിയുന്ന ഈ റോബോട്ടിന്‍റെ പേര് മോട്ടോബോട്ട് എന്നാണ്. പക്ഷെ ആദ്യ മത്സരത്തിൽത്തന്നെ തോൽക്കാനായിരുന്നു ഈ റോബോട്ടിന്‍റെ വിധി. കാരണം മറ്റൊന്നുമല്ല, മത്സരിച്ചത് ഏഴു തവണ ബൈക്ക് റേസിംഗ് ലോക ചാന്പ്യനായ വാലന്‍റീനോ റോസിയോടായിരുന്നു.

നിങ്ങളെ തോൽപ്പിക്കാനാണ് എന്നെ ഉണ്ടാക്കിയിരിക്കുന്നത് എന്നു പറഞ്ഞാണ് മോട്ടോബോട്ട് മത്സരം തുടങ്ങിയത്. ആദ്യമൊക്കെ മുന്നിട്ടുനിന്നെങ്കിലും അവസാന ലാപ്പിൽ റോസിയുടെ അനുഭവസന്പത്തിനുമുന്പിൽ പിടിച്ചുനിൽക്കാൻ മോട്ടോബോട്ടിനായില്ല. 89 റേസിംഗ് കിരീടങ്ങൾക്കുടമയായ റോസി മോട്ടോബോട്ടിനേക്കാൾ 32 സെക്കൻഡ് മുന്പ് ഫിനിഷിംഗ് ലൈൻ കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.