ചായയ്ക്കായി സ്വപ്നജോലി ഉപേക്ഷിച്ച് ടെക്കി ദമ്പതികൾ
Friday, April 20, 2018 5:36 PM IST
ഇങ്ങനെയുണ്ടോ ഒരു ചായ പ്രേമം. നല്ല ശന്പളമുള്ള ജോലി കളഞ്ഞു ചായക്കട തുടങ്ങിയ നാഗ്പുർ സ്വദേശികളായ ദന്പതികളെക്കുറിച്ച് കേട്ടവരുടെയെല്ലാം പ്രതികരണം ഇങ്ങനെ. നിതിൻ ബിയാനിയും ഭാര്യ പൂജയുമാണ് ചായ വില്പനയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചു ശ്രദ്ധേയരാകുന്നത്.

പൂനയിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. പണ്ടു മുതലേ ’ചായകുടിയിൽ’ ഏറെ താത്പര്യമുണ്ടായിരുന്നു ഇരുവർക്കും അങ്ങനെയിരിക്കെയാണ് ആ ഐഡിയ തോന്നിയത്. ഒരു ചായക്കട അങ്ങ് തുടങ്ങുക... പിന്നെ ഏറെ ആലോചിക്കേണ്ടിവന്നില്ല ഇരുവർക്കും. പ്രതിമാസം ലക്ഷക്കണക്കിന് ശന്പളം ലഭിച്ചിരുന്ന ജോലിയോടു ഗുഡ്ബൈ പറഞ്ഞ് ഇരുവരും നാഗ്പുരിലെ സിഎ റോഡിൽ ഒരു ചായക്കട തുടങ്ങി.



’ചായ് വില്ല’ എന്നു പേരിട്ടിരിക്കുന്ന ഇത് ഒരു സാധാരണ ചായക്കടയാണെന്നു കരുതരുതേ... ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ ഇരുപതോളം തരം ചായയും കാപ്പിയും ഇവിടെ ലഭിക്കും. ചായ ഓർഡർചെയ്യാൻ ആൻഡ്രോയിഡ് ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. കോർപറേറ്റ് സ്ഥാപനങ്ങളിലേക്കുള്ള ചായയുടെ മൊത്തക്കച്ചവടവും ഇവർ സ്വന്തമാക്കിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.