വിയറ്റ്‌നാമിലുണ്ടൊരു വണ്ടർലാൻഡ്
Thursday, August 2, 2018 9:34 AM IST
വിയറ്റ്‌നാമിലെ ഗോൾഡൻ ബ്രിഡ്ജ് ഇപ്പോൾ ലോകപ്രശസ്തമാണ്. നിർമാണരീതികൊണ്ടും ഭംഗികൊണ്ടും പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന മലയിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. വിയറ്റ്നാമിലെ ബാ നാ ഹിൽസിന്‍റെ മുകളിലാണ് പാലം. 1919ൽ ഫ്രഞ്ചുകാർ ഇവിടെ കോളനികൾ ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ മലമേലെയുള്ള റിസോർട്ടാണ് ബാ നാ ഹിൽസ് എന്നു പറയാം.

സമുദ്രനിരപ്പിൽനിന്ന് 1,400 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ഗോൾഡൻ ബ്രിഡ്ജ് വിനോദസഞ്ചാരികളെ പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കാനാണ് മാടിവിളിക്കുന്നത്. കഴിഞ്ഞ മാസം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പാലം കാണാൻ ദിവസേന ആയിരക്കണക്കിനു സഞ്ചാരികൾ എത്തുന്നുണ്ട്.

രണ്ടു ഭീമൻ കൈകൾ താങ്ങിനിർത്തിയിരിക്കുന്ന രൂപത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിൽ നട്ടുവളർത്തിയിരിക്കുന്ന ക്രിസാന്തിമം ചെടികൾ ബ്രിഡ്ജിന്‍റെ ഭംഗി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിയറ്റ്നാമീസ് സർക്കാർ ആവിഷ്കരിച്ച 200 കോടി ഡോളർ പദ്ധതിയുടെ ഭാഗമായാണ് പാലത്തിന്‍റെ നിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.