കണ്ണു നനയിക്കുന്ന ശലഭക്കുഞ്ഞുങ്ങൾ
Tuesday, March 13, 2018 9:11 AM IST
മുഹമ്മദ് ഷാനവാസ് എന്ന സിംഗപ്പൂരുകാരൻ ആദ്യമായി ഒരു കുഞ്ഞിനെ കൈയിലെടുത്തത് സ്വന്തം കുഞ്ഞു ജനിച്ചപ്പോഴാണ്. പ്രസവ മുറിയിൽനിന്ന് ഒരു ടർക്കിയിൽ പൊതിഞ്ഞ് തന്‍റെ കുഞ്ഞിനെ നഴ്സ് കൈയിൽ വച്ചുകൊടുത്തപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അയാളുടെ ഉള്ളിൽ.

തന്‍റെ നേർക്കു നീട്ടിയ ആ കുഞ്ഞിന്‍റെ കുഞ്ഞു വിരലുകളിൽ തലോടിയപ്പോൾ പക്ഷേ എന്തോ ഒരു അസ്വാഭാവികത മുഹമ്മദിന് അനുഭവപ്പെട്ടു. ആ കുഞ്ഞു വിരലുകളിൽനിന്ന് മണിക്കൂറുകൾ മാത്രം പ്രായമുള്ള നേർത്ത ചർമം പൊളിഞ്ഞുവരുന്നു. സംഭവം കണ്ട് ഞെട്ടിയ ഡോക്ടർമാർ കുഞ്ഞിനെ വിശദമായി പരിശോധിച്ചു. ശരീരത്തിന്‍റെ പല ഭാഗങ്ങളിൽനിന്നും ചർമം പൊളിഞ്ഞുപോകുന്ന അപൂർവമായ രോഗമായിരുന്നു റയീദ് എന്ന ആ കുഞ്ഞിന്.

ജനിച്ച് ആദ്യ ഒരു മാസം വെന്‍റിലേറ്ററിലായിരുന്നു അവൻ. ശരീരത്തിൽനിന്ന് തൊലി ഉരിഞ്ഞു പോകുന്പോൾ ഉണ്ടാകുന്ന അസഹനീയമായ വേദന അവൻ അറിയാതിരിക്കാൻ പലപ്പോഴും ഡോക്ടർമാർക്ക് അവനെ മയക്കി കിടത്തേണ്ടി വന്നു. ചിത്രശലഭത്തിന്‍റെ ചിറകുപോലെ നേർത്ത ചർമമുണ്ടാകുന്ന ഈ അസുഖത്തിന്‍റെ പേര് എപ്പിഡെർമോലിസിസ് ബുള്ളോസ എന്നാണ്.

ഈ അസുഖം ബാധിച്ച കുഞ്ഞുങ്ങളെ ശലഭക്കുഞ്ഞുങ്ങൾ എന്നാണ് വിളിക്കുക. സിംഗപ്പൂരിൽ മാത്രം ഈ അപൂർവരോഗം ബാധിച്ച 80-100 പേരുണ്ടെന്നാണ് കണക്ക്. ഈ അസുഖവുമായി ജനിക്കുന്നവർക്ക് ചെറുപ്പത്തിൽത്തന്നെ ജീവൻ നഷ്ടപ്പെടാറാണ് പതിവ്. ഫലപ്രദമായ ഒരു ചികിത്സ കണ്ടെത്താൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളത് മറ്റൊരു വേദനയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.