"ഓണാഘോഷവും സദ്യയും ഞങ്ങൾക്ക് വേണ്ട ടീച്ചറേ...'
Monday, August 20, 2018 4:45 PM IST
"ടീച്ചറേ, ഈ വർഷം നമുക്ക് ഓണസദ്യയും ആഘോഷവും വേണ്ട...'- കുരുന്നുകളുടെ ഈ അഭിപ്രായം കേട്ടപ്പോൾ അന്നമ്മ ടീച്ചറിന് അതിശയം തോന്നി. എങ്കിലും ചോദിച്ചു- "എന്താ മക്കളെ, കാര്യം.. ?' പ്രളയക്കെടുതിയുടെ ദുരന്തം വ്യക്തമായി മനസിലാക്കാൻ തക്ക പ്രായമില്ലാത്ത ആ കുഞ്ഞുങ്ങൾ പറഞ്ഞു- "എല്ലായിടത്തും എന്ത് മാത്രം മഴയാ ടീച്ചറേ... മണ്ണൊക്കെയിടിഞ്ഞ്, വീടൊക്കെ പോയി... നമ്മളെപ്പോലെ അവിടേം കാണൂല്ലേ കുട്ടികൾ.... അവർക്കൊന്നും ഓണമില്ലല്ലോ... അതുകൊണ്ട് നമുക്കും അടുത്ത കൊല്ലം മതി ഓണാഘോഷവും സദ്യയും...'

മനസ് നിറഞ്ഞ സ്നേഹത്തോടെ, ബ്രഹ്മംകോട് നഴ്സറി സ്കൂളിലെ പ്രധാനാധ്യാപിക കെ.എൻ. അന്നമ്മ തന്‍റെ മുന്നിലെ നിഷ്കളങ്കരായ കുട്ടികൾക്ക് നല്ല ഭാവിയും നന്മയും നേർന്നു... ഒപ്പം തന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഓർത്ത് അഭിമാനവും തോന്നി...

കേരളത്തിൽ പലയിടത്തും തങ്ങളുടെ പ്രായത്തിലുള്ള കൂട്ടുകാരും അവരുടെ കുടുംബങ്ങളും പ്രളയക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്പോൾ ഓണാഘോഷം വേണ്ടായെന്ന തീരുമാനം കൈക്കൊണ്ടത് നെയ്യാറ്റിൻകര നഗരസഭയിലെ ബ്രഹ്മംകോട് നഴ്സറി സ്കൂളിലെ കുട്ടികളാണ്. ഓണാഘോഷത്തിനും സദ്യയ്ക്കുമായി പിരിച്ച 20,000 രൂപ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്നവർക്കായി നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനായി ഈ തുക നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ. ഹീബയ്ക്ക് കൈമാറി. കുട്ടികളും അധ്യാപകരോടൊപ്പം എത്തിയിരുന്നു. ചെയർപേഴ്സണും കൗണ്‍സിൽ അംഗങ്ങളും നഗരസഭ ജീവനക്കാരും ഈ മാതൃകാ പ്രവൃത്തിയെ അഭിനന്ദിച്ചു.

താലൂക്കിലെ പല സ്കൂളുകളും ഓണാഘോഷങ്ങൾ ഒഴിവാക്കി. ഉൗരൂട്ടുകാല ഡോ. ജി.ആർ. പബ്ലിക് സ്കൂൾ ഓണാഘോഷത്തിന്‍റെ ഭാഗമായി മൂവായിരം പേർക്കുള്ള സദ്യയുടെ ഒരുക്കങ്ങൾ നടത്തിയിരുന്നു. കുട്ടികളുടെയും കൂടി താത്പര്യം കണക്കിലെടുത്ത് ഈ സാധനസാമഗ്രികൾ താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ വിതരണം ചെയ്തു.

സ്കൂൾ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലിയുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ പി. രവിശങ്കർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, വില്ലേജ് ഓഫീസർ, വാർഡ് കൗണ്‍സിലർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരും സേവനസന്നദ്ധരായി ക്യാന്പുകൾ സന്ദർശിച്ചു. ഓലത്താന്നി സിഎസ്ഐ ചർച്ചിലെയും ചെന്പരത്തിവിളയിലെയും ക്യാന്പുകളാണ് ഡോ. ജി.ആർ. പബ്ലിക് സ്കൂൾ പ്രതിനിധികൾ സന്ദർശിച്ചത്. ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച പുതപ്പ് ഉൾപ്പെടെയുള്ള സാമഗ്രികൾ ബന്ധപ്പെട്ടവർക്ക് നൽകാനായി കെ. ആൻസലൻ എംഎൽഎ യ്ക്ക് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.