വിഴുങ്ങിയ എട്ടു മുട്ടയിൽ ഏഴും തിരികെ നൽകി രക്ഷപെടാൻ ശ്രമിക്കുന്ന മൂർഖൻ; സംഭവം വയനാട്ടിൽ
Saturday, April 14, 2018 11:24 AM IST
കോഴിക്കൂട്ടിൽ കയറി മുട്ട വിഴുങ്ങിയ മൂർഖൻ പാന്പ്, മുട്ട ഛർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നു. വയനാട്ടിലാണ് സംഭവം. വിഴുങ്ങിയ എട്ട് മുട്ടകളിൽ ഒന്നിനു പിന്നാലെ ഒന്നായി ഏഴ് മുട്ടകളാണ് ഈ മൂർഖൻ പാന്പ് ഛർദ്ദിച്ചത്. പാന്പിനെ പിടിക്കുന്നതിൽ വിദഗ്ദനായ വി.പി. സുജിത്ത് എന്നയാളാണ് ഈ മൂർഖൻ പാന്പിനെ പിടികൂടിയത്.

കോഴിക്കൂട്ടിൽ കയറിയതിനു ശേഷം ഒരു കോഴിയെ കൊന്നുകഴിഞ്ഞാണ് പാന്പ് എട്ടു മുട്ടകളും വിഴുങ്ങിയത്. സുജിത്ത് എത്തി പാന്പിനെ പിടികൂടി കഴിഞ്ഞപ്പോൾ മുട്ടകൾ ഛർദ്ദിച്ച് സ്ഥലത്തു നിന്നും രക്ഷപെടുവാൻ ആണ് ഈ പാന്പ് ശ്രമിച്ചത്.തുടർന്ന് പിടികൂടിയ പാന്പിനെ കാട്ടിൽ കൊണ്ടുപോയി തുറന്നു വിടുകയും ചെയ്തു. വയനാട്- കർണാടക അതിർത്തിയിലെ ബെഗൂർ വനത്തിൽ വനം-വന്യജീവി വകുപ്പ് സംരക്ഷണ ഉദ്യോഗസ്ഥനാണ് സുജിത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.