പ്രായം പതിനെട്ട്; കാഴ്ചയിൽ എണ്‍പത്
Thursday, June 7, 2018 3:16 PM IST
ചെറുപ്രായത്തിൽ സൗന്ദര്യം വർധിപ്പിക്കുവാൻ ഓരോരുത്തരും പണിപ്പെടുമ്പോൾ ചൈനയിലുള്ള സിയോ സൂയി എന്ന ബാലന്‍റെ അവസ്ഥകണ്ട് അമ്പരക്കുകയാണ് ഒരു നാട് മുഴുവൻ. കാരണം പ്രായം പതിനെട്ട് ആണെങ്കിലും കാഴ്ചയിൽ എണ്‍പത് വയസുകാരനെ പോലെയാണ് സിയോ. വൃദ്ധരെപ്പോലെ മുഖത്തെ ത്വക്ക് ചുക്കിച്ചുളിയുന്നു എന്ന പ്രശ്നമാണ് ഹർബിനിലെ പ്രശ്തമായ ഒരു ഹൈസ്കൂളിൽ വിദ്യാർഥിയായ ഈ പതിനെട്ടു വയസുകാരൻ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട്.

മുഖത്തെ മസിലിനെയും ത്വക്കിനെയും ദോഷകരമായി ബാധിക്കുന്ന രോഗമാണ് സിയോയുടെ ത്വക്ക് ചുളിയുവാൻ കാരണം. താഴ്ന്ന ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ ബുദ്ധിമുട്ട് സിയോ അഭിമുഖീകരിക്കുവാൻ ആരംഭിച്ചത്. ഒാരോ ദിവസം കഴിയുംതോറും ത്വക്കിന്‍റെ ചുളിവ് വർധിക്കുകയായിരുന്നു. ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികൾ സുന്ദരന്മാരും സുന്ദരികളുമായി നടക്കുമ്പോൾ സോയി വൃദ്ധനെപ്പോലെ മാറി. ഈ പ്രതിഭാസത്തിന്‍റെ രഹസ്യം ഡോക്ടർമാർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആകെ തകർന്നുപോയ സിയോ തന്‍റെ അവസ്ഥയുമായി ഇപ്പോൾ പൂർണമായും പൊരുത്തപ്പെട്ടിരിക്കുകയാണ്.



ഈ പ്രശ്നമൊക്കയാണെങ്കിലും സിയോയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുമുള്ള കുഴപ്പവുമില്ല. മാത്രമല്ല പൂർണ പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥി എന്ന പട്ടം സിയോയ്ക്കാണ്.

കൂട്ടുകാർക്കിടയിൽ സിയോ അറിയപ്പെടുന്നത് സൂപ്പർമാൻ എന്ന പേരിലാണ്. സിയോയെപ്പറ്റി ചോദിച്ചാൽ ടീച്ചർമാർക്ക് എല്ലാം നൂറുനാവാണ്. ചിലപ്പോഴൊക്കെ കൂട്ടുകാർ തന്‍റെ അവസ്ഥയെ കളിയാക്കുമ്പോൾ വിഷമം തോന്നാറുണ്ട്. എന്നാൽ പോസിറ്റീവ് ആയി ചിന്തിക്കുന്നതുകൊണ്ടും അതിനെ തരണം ചെയ്യുവാൻ എനിക്കു സാധിക്കുന്നുണ്ടെന്ന് സിയോ പറയുന്നു.

ഈ അവസ്ഥയിൽ എനിക്ക് വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് നുണയാകും. പക്ഷെ എല്ലാം പോസിറ്റീവ് ആയി ചിന്തിക്കുന്ന മനുഷ്യൻ ആണ് ഞാൻ. അതാണ് എന്‍റെ ഏറ്റവും വലിയ ബലം.- സിയോ പറയുന്നു. ചൈനയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ സിൻഹുവ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി ഒരുങ്ങുകയാണ് സിയോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.