അതിശയങ്ങൾ ഒരുക്കി റോയൽ കരീബിയൻ
Thursday, March 22, 2018 9:15 AM IST
സമുദ്രത്തിലെ ആഡംബരയാത്രയ്ക്ക് അവസരമൊരുക്കുന്ന റോയൽ കരീബിയൻ ഇന്‍റർനാഷണൽ പുതിയ സംരംഭവുമായി രംഗത്ത്. തങ്ങളുടെ യാത്രക്കാർക്കായി വിസ്മയങ്ങൾ ഒരുക്കാൻ ഒരു സ്വകാര്യദ്വീപാണ് റോയൽ കരീബിയൻ ഏറ്റെടുത്തിരിക്കുന്നത്.

റോയൽ കരീബിയനിൽ അവധിക്കാലയാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി കരീബിയൻ ദ്വീപസമൂഹത്തിലെ കൊകോകേ എന്ന ദ്വീപ് അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കാനാണ് കമ്പനിയുടെ തീരുമാനം. 2019ൽ യാത്രക്കാർക്ക് ഈ ദ്വീപിലേക്ക് പ്രവേശനം ലഭിക്കും.

ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളൊരുക്കി ആദ്യമായാണ് ഇത്തരത്തിലൊരു ദ്വീപ് പരിഷ്കരിച്ചെടുക്കുന്നത്. വാട്ടർ പാർക്ക്, രണ്ടു വലിയ വാട്ടർ ടവറുകൾ, 135 അടി ഉയരത്തിൽനിന്നുള്ള വാട്ടർ സ്ലൈഡുകൾ (13 എണ്ണം), നീന്തൽക്കുളങ്ങൾ, സ്വിം അപ് ബാറുകൾ, സിപ് ലൈനുകൾ (1,600 അടി നീളം), വിശ്രമസ്ഥലങ്ങൾ, ഹീലിയം ബലൂൺ യാത്രകൾ (450 അടി ഉയരത്തിൽ) തുടങ്ങിയവയാണ് 125 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ റോയൽ കരീബിയൻ ഒരുക്കുന്നത്.

20 കോടി ഡോളറാണ് (1250 കോടി രൂപ) ഇതിനായി കമ്പനി നീക്കിവയ്ക്കുക. വൈകാതെതന്നെ ഏഷ്യ, ഓസ്ട്രേലിയ ഭൂഖണ്ഡങ്ങളിലും സമാന വിധത്തിൽ ദ്വീപുകൾ ഏറ്റെടുക്കാൻ റോയൽ കരീബിയനു പദ്ധതിയുണ്ട്.

റോയൽ കരീബിയൻ ഇന്‍റർനാഷണൽ

1991ൽ നോർവേയിൽ സ്ഥാപിതമായി അമേരിക്കയിലെ മയാമി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഡംബര കപ്പൽ ബ്രാൻഡ് ആണ് റോയൽ കരീബിയൻ ഇന്‍റർനാഷണൽ. റോയൽ കരീബിയൻ ക്രൂയിസസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 2017 മാർച്ചിലെ കണക്കനുസരിച്ച് 24 ആഡംബര കപ്പലുകളുണ്ട്.

ആറു കപ്പലുകൾ പണിപ്പുരയിലാണ്. ലോകത്തിലെ കപ്പൽയാത്രാ മാർക്കറ്റിന്‍റെ 21.9 ശതമാനം കൈയാളുന്ന റോയൽ കരീബിയന്‍റെ എല്ലാ കപ്പലുകളുടെയും പേര് അവസാനിക്കുന്നത് ഓഫ് ദ സീസ് (of the seas) എന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.