കറുന്പി എന്നു വിളിച്ചു: യുവതിയുടെ ദേഷ്യത്തിന് ഇരയായത് 125 പേർ
Sunday, June 24, 2018 9:27 AM IST
അല്പം നിറംകുറഞ്ഞവരെ കറുത്തവരെന്നു വിളിച്ചു കളിയാക്കുന്ന ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന ചിലരുണ്ട്. പലരും കളിയാക്കൽ വകവയ്ക്കാറില്ലെങ്കിലും ചിലരെങ്കിലും ഇതിനെതിരേ പ്രതികരിക്കാറുണ്ട്. കളിയാക്കൽ അതിരു കടന്നതിനെത്തുടർന്ന് രൂക്ഷമായി പ്രതികരിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്‌ട്രയിലെ റായ്ഗഡിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് കറുന്പി എന്നു വിളിച്ചു കളിയാക്കിയതിന്‍റെ പേരിൽ സ്വന്തം ബന്ധുക്കൾക്ക് പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനിടെ ഭക്ഷണത്തിൽ കീടനാശിനി ചേർത്തു നല്കിയാണ് പ്രാഗ്യ സർവാസ് എന്ന ഇരുപത്തെട്ടുകാരി ദേഷ്യം തീർത്തത്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ അഞ്ചു പേർ മരിച്ചു. ഇതിൽ നാലു പേർ കുട്ടികളാണ്. വിവിധ ആശുപത്രികളിലായി 120 പേർ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം അത്താഴവിരുന്നിനുശേഷം കഠിനമായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട അതിഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കെത്തി.

പോലീസ് അന്വേഷണത്തിൽ ഇവരെല്ലാം ഒരേ സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ചവരാണെന്നു കണ്ടതിനാൽ ഭക്ഷണസാന്പിളുകൾ പരിശോധനയ്ക്കയച്ചു. പരിശോധനാഫലത്തിൽ ഭക്ഷണത്തിൽ കീടനാശിനി കലർന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് വിശദമായ അന്വേഷണം നടത്തിയശേഷം പ്രാഗ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമീപത്തുള്ള ബന്ധുവിന്‍റെ വീട്ടിൽനിന്ന് കീടനാശിനി അടങ്ങിയ ബോട്ടിൽ പോലീസ് കണ്ടെത്തി. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രാഗ്യക്കെതിരേ ചുമത്തിയിരിക്കുന്നത്. രണ്ടു വർഷം മുന്പാണ് സർവാസും പ്രാഗ്യയും വിവാഹിതരായത്. ഭാര്യയുടെ നിറത്തേക്കുറിച്ചും ഭക്ഷണമുണ്ടാക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് ഇടയ്ക്കിടെ കളിയാക്കാറുണ്ടായിരുന്നു.

ഇതാണ് പ്രാഗ്യക്ക് തന്‍റെ ബന്ധുക്കളോട് വിരോധം തോന്നാൻ കാരണം. ഇതേത്തുടർന്നാണ് പാലുകാച്ചൽ ചടങ്ങിൽ കീടനാശിനി ചേർത്ത ഭക്ഷണം നല്കിയത്. ഏഴിനും 13നും ഇടയിൽ പ്രായമുള്ള നാലു കുട്ടികളും 53 വയസുകാരനുമാണ് മരിച്ചതെന്ന് റായ്ഗഡ് പോലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞെങ്കിലും നിരവധിപേർ ഇപ്പോഴും ചികിത്സയിൽത്തന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.