തായ്‌ലൻഡ്: ഫുട്ബോൾ വാതുവയ്പിന്‍റെ രാജ്യം
Wednesday, June 13, 2018 1:43 PM IST
ലോകമെന്പാടും ഫുട്ബോൾ ലോകകപ്പ് ജ്വരം കൂടുതൽ ശക്തിയാർജിച്ചുവരികയാണ്. നാളെ റഷ്യയിൽ ലോകകപ്പിന് പന്തുരുളുന്നതിനു മുന്നോടിയായി തായ്‌ലൻഡിൽ വ്യത്യസ്തമായൊരു ഫുട്ബോൾ മത്സരം നടന്നു.

ഒന്പത് ആനകളും സ്കൂൾ വിദ്യാർഥികളും പങ്കെടുത്ത മത്സരം എന്നതാണ് പ്രത്യേകത. ഒന്പത് രാജ്യങ്ങളുടെ പതാകകൾ ശരീരത്തിൽ ആലേഖനം ചെയ്ത ആനകൾ കുട്ടികൾക്കൊപ്പം 15 മിനിറ്റോളം മൈതാനത്ത് പന്തുതട്ടി. കുട്ടികളിൽ ഫുട്ബോളിന്‍റെ ആവേശമുണർത്തുക എന്നതിനൊപ്പം വാതുവയ്പിനെതിരേ ബോധവത്കരണം നടത്തുക എന്നതും ഈ മത്സരം സംഘടിപ്പിച്ചതിനു പിന്നിലുണ്ട്.

ഫുട്ബോൾ വാതുവയ്പ് തായ്‌ലൻഡിൽ ക്രിമിനൽ കുറ്റമാണ്. എന്നാൽ, വാതുവയ്പിൽ പിടിക്കപ്പെടുന്നവർക്ക് വളരെ കുറഞ്ഞ തുകയുടെ (1,000 തായ്‌ലൻഡ് ബാത്ത് അഥവാ ഏകദേശം 2000 രൂപ) പിഴശിക്ഷ മാത്രമേ നല്കാറുള്ളൂ. കുട്ടികൾ വാതുവയ്പിൽ ഏർപ്പെട്ടാൽ അവരുടെ മാതാപിതാക്കൾ 10,000 ബാത്ത് (ഏകദേശം 21,000 രൂപ) പിഴയൊടുക്കുകയോ മൂന്നു മാസം ജയിൽശിക്ഷ അനുഭവിക്കുകയോ വേണം.

അതേസമയം, ഫുട്ബോൾ വാതുവയ്പ് തായ്‌ലൻഡിൽ വലിയ ബിസിനസാണ്. യൂണിവേഴ്സിറ്റി ഓഫ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ സർവേ അനുസരിച്ച് 5900 കോടി ബാത്തിന്‍റെ (184 കോടി ഡോളർ) വാതുവയ്പ് ഈ വർഷം ലോകകപ്പിനു മുന്നോടിയായി നടന്നിട്ടുണ്ട്.

തായ്‌ലൻഡിന്‍റെ സാന്പത്തികവളർച്ചയിൽ 0.2 ശതമാനമാണ് ഈ വാതുവയ്പിന്‍റെ ഭാഗം. മേയ് ഒന്നു മുതൽ ഇതുവരെ 681 കേസുകളിലായി 763 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ബാങ്കോക്ക് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.