ബുറാഡിയിലെ വീട്ടിൽനിന്നു പ്രിയപ്പെട്ടവർ പോയി; അധികം കാത്തുനിൽക്കാതെ ടോമിയും
Monday, July 23, 2018 7:36 PM IST
ബുറാഡിയിൽ 11 പേർ ജീവനൊടുക്കിയ കുടുംബത്തിനൊപ്പമുണ്ടായിരുന്ന നായ ചത്തു. നോയിഡയിലെ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിലാണു ടോമി എന്ന നായ ചത്തതെന്ന് ആനിമൽ ആക്ടിവിസ്റ്റായ സഞ്ജയ് മൊഹാപത്ര അറിയിച്ചു. ഞെട്ടലാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്പോൾ നായയെ വീടിന്‍റെ ഗ്രില്ലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കടുത്ത പനിപിടിച്ച അവസ്ഥയിലാണ് ആനിമൽ ആക്ടിവിസ്റ്റുകൾ ഇന്ത്യൻ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ കണ്ടെത്തിയത്. ഇതിനുശേഷം ആരോഗ്യം ക്ഷയിച്ച നായ ഒരു സമയത്ത് മെച്ചപ്പെടുന്നതിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പൊടുന്നതെ നിലത്തു വീണു. ഉടൻതന്നെ മൃഗഡോക്ടറെ കാണിച്ചെങ്കിലും ചത്തതായി സ്ഥിരീകരിച്ചു.

നായയുടെ മരണം സംബന്ധിച്ച് ഡൽഹി, നോയിഡ പോലീസുകൾക്കു വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നോയിഡ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടിൽ ഹൃദയസ്തംഭനമാണ് മരണകാരണമെന്നു തെളിഞ്ഞു. പൂജകൾക്കുശേഷം നായയെ കുഴിച്ചിട്ടു.

നാരായണ്‍ ദേവി മക്കളായ ഭാവ്നേഷ്, ലളിത്, മരുമകൾ സവിത, ടീന, മകൾ പ്രബിത, പേരക്കുട്ടികളായ പ്രിയങ്ക, നീതു, മോനു ധ്രുവ്, ശിവം എന്നിവരെയാണ് ബുറാഡിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലും ആറു പേരുടെ മരണം തൂങ്ങിയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൊലപാതകമല്ലെന്നും ആഭിചാര വിശ്വാസങ്ങളുടെ പേരിൽ സ്വയം ജീവനൊടുക്കി എന്നാണ് പോലീസിന്‍റെ നിഗമനം. ഇതിലേക്കു സൂചനകൾ നൽക്കുന്ന കൈയെഴുത്തുപ്രതികൾ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.