ചൈനയുടെ "സ്വർഗീയകൊട്ടാരം' തായ്‌ലൻഡിലേക്ക്!
Monday, March 12, 2018 7:27 PM IST
നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് അലഞ്ഞുതിരിയുന്ന ചൈനയുടെ ബഹിരാകാശനിലയം ടിയാൻഗോംഗ്-1 അഥവാ സ്വർഗീയ കൊട്ടാരം-1 തായ്‌ലൻഡിൽ പതിച്ചേക്കാമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ). 0.1 ശതമാനം സാധ്യത മാത്രമേ ഇതിനുള്ളൂവെന്നും ഇഎസ്എ പറയുന്നു. ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാൻഗോംഗിന്‍റെ നിയന്ത്രണം 2016ൽ നഷ്ടപ്പെട്ടതാണ്. അടുത്തകാലത്താണ് നിലയത്തിന്‍റെ സഞ്ചാരപാത ഇഎസ്എ പിന്തുടർന്നുതുടങ്ങിയത്.

എട്ടു ടൺ ഭാരമുള്ള ടിയാൻഗോംഗ് അടുത്ത മാസം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയിൽനിന്ന് 246 കിലോമീറ്റർ അകലെയുള്ള നിലയം ഏപ്രിൽ 10ന് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചേക്കും.

2023 വരെ പ്രവർത്തനസജ്ജമായിരിക്കും എന്ന പ്രതീക്ഷയോടെ 2011ലാണ് ടിയാൻഗോംഗ്-1 വിക്ഷേപിച്ചത്. എന്നാൽ, പ്രതീക്ഷകൾ അസ്ഥാനത്താക്കി 2016ൽ ഭൂമിയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട് ടിയാൻഗോംഗിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഭ്രമണപഥത്തിൽ തിരികെയെത്തിക്കാൻ നിരവധി പരിശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇപ്പോൽ 246 കിലോമീറ്റർ ഉയരത്തിലുള്ള നിലയം ഭൂമിയിൽ പതിച്ചാൽ ജീവജാലങ്ങൾക്കുവരെ ഹാനികരമായേക്കാമെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്. നിലയത്തിൽ പ്രൊപ്പലന്‍റ് ആയി ഉപയോഗിച്ചിരിക്കുന്ന ഹൈഡ്രസീൻ കാൻസറിനു കാരണമായേക്കാവുന്ന പദാർഥമാണ്. ഭൗമാന്തരീക്ഷത്തിൽ കയറുന്പോൾ കത്താൻ സാധ്യതയുണ്ടെങ്കിലും പൂർണമായി എരിഞ്ഞടങ്ങാതെ ഭൂമിയിൽ പതിച്ചാൽ വലിയ അപകടത്തിനും സാധ്യതയുണ്ട്. ഈ മാസം 16ന് തായ്‌ലൻഡിലെ ഏറ്റവും വലിയ പർവതമായ ഡോയ് ഇൻതനോണിൽ ശാസ്ത്രജ്ഞർ യോഗം ചേരുന്നുണ്ട്.

എവിടെ പതിക്കുമെന്ന് കൃത്യമായ വിവരം നല്കാൻ കഴിയാനാവാത്തതിനാൽ എല്ലാ ബഹിരാകാശസംഘടനകൾക്കും ആവശ്യമായ മുൻകരുതലെടുക്കാനുള്ള മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഹൈഡ്രസീൻ ഭൂമിയിൽ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലാണ് ഈ മുന്നറിയിപ്പിന്‍റെ കാതൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.