ഫിലിപ്പീൻസിലെ ടൂ ഇൻ വൺ വാട്ടർപാർക്ക്
Sunday, March 11, 2018 9:35 AM IST
ഒരു വാട്ടർ തീം പാർക്കിന്‍റെ അനുഭൂതി ഒരു ബിച്ച് നല്കും! ബീച്ചിന്‍റെ മനോഹാരിതയ്ക്കൊപ്പം വാട്ടർതീം പാർക്കിലെ അനുഭവവും നല്കുന്ന ഒരു ബീച്ച് ഉണ്ട് ഫിലിപ്പീൻസിൽ. സുരിഗാവോ ഡെൽ സറിലുള്ള ലാസ്‌വിറ്റൻ ലഗൂണാണ് ഭൂപ്രകൃതിയുടെ പ്രത്യേകതകൾകൊണ്ട് വാട്ടർ തീം പാർക്കിന്‍റെ അനുഭവം സഞ്ചാരികൾക്കു നല്കുന്നത്.

‌പസഫിക് സമുദ്രത്തിലെ തിരമാലകൾക്കും തീരത്തിനും ഇടയിലുള്ള ചുണ്ണാന്പുകല്ലുകളാണ് ഇതിന്‍റെ പ്രധാന കാരണം. വലിയ പാറക്കെട്ടുപോലെ രൂപപ്പെട്ട ചുണ്ണാന്പുകല്ലിൽ തിരമാലകൾ അടിച്ചുകയറുന്പോൾ വലിയൊരു വെള്ളച്ചാട്ടത്തിനോടു സദൃശ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

പാറക്കൂട്ടത്തിലിടിച്ച് 20 അടി ഉയരത്തിൽനിന്ന് കടൽവെള്ളം വലിയൊരു മഴപോലെ താഴേക്കു പതിക്കും. പ്രദേശവാസികൾ പറയുന്നതനുസരിച്ച് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവാണ്. ഈ സമയത്ത് ഇവിടത്തെ തിരമാലകളുടെ ശക്തി വളരെ കൂടുതലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.