ചികിത്സയിൽ കഴിയുന്ന പിതാവിന് മകളുടെ വിവാഹം നേരിൽ കാണാൻ ആഗ്രഹം; വിവാഹമണ്ഡപമൊരുങ്ങിയത് ആശുപത്രിയിൽ
Wednesday, July 4, 2018 11:35 AM IST
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന്‍റെ ആഗ്രഹം സഫലമാക്കാൻ ആശുപത്രി തന്നെ വിവാഹമണ്ഡപമാക്കിയ വധുവും പൂർണ പിന്തുണനൽകി ഒപ്പം നിന്ന വരനുമാണ് ഇപ്പോൾ വാർത്തകളിലെ താരം.

പാക്കിസ്ഥാൻ സ്വദേശിനിയായ വധുവും ബംഗ്ലാദേശ് സ്വദേശിയായ വരനും തമ്മിലുള്ള വിവാഹമാണ് ജൂലൈ പതിനാറിന് കാനഡയിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ ആശുപത്രിയിൽ കഴിയുകയായിരുന്ന വധുവിന്‍റെ പിതാവിന്‍റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് യാത്രകളെല്ലാം അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നു.

എന്നാൽ മകളുടെ വിവാഹത്തിന് പങ്കെടുക്കണം എന്ന് പിതാവ് ആഗ്രഹം പറഞ്ഞപ്പോൾ ബന്ധുക്കൾ ഒന്നടങ്കം ആലോചിച്ചു, എന്തുകൊണ്ട് ആശുപത്രിയിൽ തന്നെ വിവാഹമണ്ഡപമൊരുക്കി കൂടായെന്ന്. ഈ കാര്യത്തിൽ തീരുമാനം സ്വീകരിച്ച ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു.

ഇവരുടെ അഭിപ്രായത്തോട് പൂർണമായും യോജിച്ച ആശുപത്രി അധികൃതർ സമ്മതം അറിയിക്കുകയും ചെയ്തു. അങ്ങനെ ഇരു കുടുംബത്തിലെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളികമായ ചടങ്ങിൽ വരൻ വധുവിന്‍റെ കഴുത്തിൽ വരണമാല്യം അണിയിച്ചു. ദുബായിയിലെ ആസ്റ്റർ ആശുപത്രിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.