പസഫിക് സമുദ്രത്തിന്‍റെ അടിത്തട്ടിൽനിന്ന് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ശേഷിപ്പ്
Wednesday, March 21, 2018 10:11 AM IST
രണ്ടാം ലോക മഹായുദ്ധകാലത്ത് കടലിലാണ്ടുപോയ യുഎസ്എസ് ജൂനോ എന്ന അമേരിക്കൻ യുദ്ധക്കപ്പൽ കണ്ടെത്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ എ അലൻ ചെലവ് വഹിക്കുന്ന പര്യവേഷണസംഘമാണ് സോളമൻ ദ്വീപിനു സമീപത്തായി പസഫിക് സമുദ്രത്തിന്‍റെ അടിത്തട്ടിൽ കപ്പൽ കണ്ടെത്തിയത്.

സമുദ്രനിരപ്പിൽനിന്ന് നാലു കിലോമീറ്റർ ആഴത്തിലായിരുന്നു കപ്പലിന്‍റെ സ്ഥാനം. 1942 നവംബറിലാണ് കപ്പൽ ജാപ്പനീസ് ടോർപ്പിഡോ ആക്രമണത്തിൽ തകർന്നത്. ടോർപ്പിഡോ പ്രഹരമേറ്റ കപ്പൽ രണ്ടായി പിളർന്ന് 30 സെക്കൻഡിനുള്ളിൽ കടലിൽ താഴുകയായിരുന്നു. മുങ്ങുന്ന സമയത്ത് 687 പേരുണ്ടായിരുന്ന കപ്പലിൽനിന്ന് 10 പേരേ മാത്രമാണ് രക്ഷിക്കാനായത്. അമേരിക്കൻ നാവികസേന പിൽക്കാലത്ത് യുദ്ധവീരന്മാരായി വാഴ്ത്തിയ സുള്ളിവൻസ് സഹോദരന്മാരും മരിച്ചവരിൽപ്പെടുന്നു.

ഒരേ യൂണിറ്റിൽ സഹോദരങ്ങളെ ജോലിക്കു നിയോഗിക്കില്ലെന്ന അമേരിക്കൻ നാവികനയം മറികടന്നാണ് ജോർജ്, ഫ്രാൻസിസ്, ജോസഫ്, മാഡിസണ്‍, ആൽബർട്ട് എന്നീ സഹോദരങ്ങൾ ഒരേ യൂണിറ്റിൽ പ്രവർത്തിച്ചിരുന്നത്.

അമേരിക്കൻ യുദ്ധക്കപ്പലുകളായ യുഎസ്എസ് ലെക്സിംഗ്ടണ്‍, യുഎസ്എസ് ഇന്ത്യാനാപോലിസ്, യുഎസ്എസ് വാർഡ്, യുഎസ്എസ് അസ്റ്റോറിയ, ജാപ്പനീസ് യുദ്ധക്കപ്പൽ മുസാഷി, ഇറ്റാലിയൻ കപ്പൽ അർട്ടിംഗ് ലിറെ എന്നിവയെയും അലന്‍റെ തെരച്ചിൽസംഘം നേരത്തേ കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.