എന്നു തരും, ആ 15 ലക്ഷം രൂപ?
Wednesday, April 25, 2018 9:18 AM IST
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ വിദേശരാജ്യങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം ഇന്ത്യയിലേക്കു കൊണ്ടുവന്ന് ഓരോ പൗരനും 15 ലക്ഷം രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇട്ടു നല്കുമെന്ന മോദിയുടെ പ്രഖ്യാപനം ആരും മറന്നിട്ടുണ്ടാവില്ല, ഒരാളൊഴിച്ച്! പ്രഖ്യാപനം നടത്തിയ അദ്ദേഹംതന്നെ.

ഈ 15 ലക്ഷം രൂപ എന്നേക്കു ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവും പ്രധാനമന്ത്രിയുടെ ഓഫീസിനെത്തേടിയെത്തി. എന്നാൽ, ഇത്തരം ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചു.

മോദിയുടെ വാഗ്ദാനം ചൂണ്ടിക്കാട്ടി മോഹൻകുമാർ ശർമ എന്നയാൾ 2016 നവംബർ 26നു വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് സർക്കാർ മറുപടി നല്കിയിരുന്നില്ല. ഇതേത്തുടർന്ന് ശർമ വിവരാവകാശ കമ്മീഷനിൽ പരാതി നല്കുകയായിരുന്നു. അപ്പീലിന്‍റെ അടിസ്ഥാനത്തിൽ കമ്മീഷൻ വിശദീകരണം തേടിയപ്പോഴാണ് മോദിയുടെ വാഗ്ദാനത്തക്കുറിച്ചുള്ള ചോദ്യം വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നു പിഎംഒ അറിയിച്ചത്.

2014ലെ തെരഞ്ഞെടുപ്പുപ്രചാരണവേളയിലെ പ്രഖ്യാപനത്തെക്കുറിച്ച് അധികാരത്തിലേറിയശേഷം പ്രതികരിക്കാൻ പ്രധാനമന്ത്രിയും ബിജെപിയും തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.