അവശേഷിച്ച ആൺതരിയും ഇനി ഓർമ
Wednesday, March 21, 2018 10:18 AM IST
മനുഷ്യരുടെ ആർത്തിയും അതിക്രമവും ഒരു ജീവിവംശത്തിന്‍റെകൂടി നാശത്തിനു കാരണമായി. കെനിയയിൽ അതീവ സുരക്ഷയോടെ സംരക്ഷിച്ചുവന്നിരുന്ന നോർത്തേൺ വെള്ളക്കാണ്ടാമൃഗം ഇനത്തിലെ അവസാനത്തെ ആൺതരിയായ സുഡാൻ ലോകത്തോടു വിടപറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് 45 വയസുള്ള സുഡാന്‍റെ അന്ത്യം. ഈ ഇനത്തിൽപ്പെട്ട രണ്ടു പെൺ കാണ്ടാമൃഗങ്ങളോടൊപ്പം ഒൽ പെജേറ്റ കൺസർവൻസിയിൽ സുഡാനെ സംരക്ഷിച്ചുവരികയായിരുന്നു. വംശം നിലനിർത്താനായി പ്രജനനത്തിനു ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല.

നാമാവശേഷമാകാൻ കാരണം

ലോകത്താകെ അഞ്ചിനം കാണ്ടാമൃഗങ്ങളുണ്ട്. ഇതിൽ വെള്ളക്കാണ്ടാമൃഗങ്ങളാവട്ടെ സതേൺ വെള്ളക്കാണ്ടാമൃഗം, നോർത്തേൺ വെള്ളക്കാണ്ടാമൃഗം എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളിലുണ്ട്. സതേൺ വെള്ളക്കാണ്ടാമൃഗങ്ങൾ ലോകത്താകെ 20,000 എണ്ണം ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ, നോർത്തേൺ വെള്ളക്കാണ്ടാമൃഗങ്ങൾ വംശനാശത്തോടടുത്തു. ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ടെണ്ണം മാത്രം.

1970-80 കാലഘട്ടത്തിൽ അനിയന്ത്രിതമായ വേട്ടയാടലാണ് നോർത്തേൺ വെള്ളക്കാണ്ടാമൃഗങ്ങളുടെ നാശത്തിനു വഴിയൊരുക്കിയത്. 2000ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും നിരവധി നോർത്തേൺ വെള്ളക്കാണ്ടാമൃഗങ്ങളെ കൊന്നു കൂട്ടി. വേട്ടയാടലുകൾക്കുശേഷം അവശേഷിച്ചത് രണ്ട് ആൺകാണ്ടാമൃഗങ്ങൾ മാത്രം. സുഡാനും ചാഡും. ഇതിൽ ചാഡ് 2014ൽ ലോകത്തോടു വിടപറഞ്ഞു.

ഏഷ്യൻ രാജ്യങ്ങളിൽ പരന്പരാഗത ചൈനീസ് മരുന്നുകൾക്കായി ഈ ഇനം കാണ്ടാമൃഗങ്ങളുടെ കൊന്പ് ഉപയോഗിച്ചിരുന്നു. അതിനാലാണ് ഇവ വ്യാപകമായി വേട്ടയാടപ്പെട്ടത്. 2008 മുതൽ നോർത്തേൺ വെള്ളക്കാണ്ടാമൃഗങ്ങൾ വനങ്ങളിൽനിന്ന് അപ്രത്യക്ഷമായെന്ന് വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് സ്ഥിരീകരിച്ചു.


ഇനി രണ്ടുപേർ മാത്രം

2009ൽ രണ്ടു ജോടി നോർത്തേൺ വെള്ളക്കാണ്ടാമൃഗങ്ങളെ കെനിയയിലെ ഒൽ പെജേറ്റയ്ക്ക് സെച്ച് മൃഗശാല കൈമാറുകയായിരുന്നു. ശാന്തമായ അന്തരീക്ഷവും പരിസരവും പ്രജനനത്തിനു സഹായകമായേക്കും എന്നു കരുതിയായിരുന്നു ഈ കൈമാറ്റം. എന്നാൽ, പ്രജനനം സാധ്യമായില്ലെന്നു മാത്രമല്ല, നാലു വർഷം കഴിഞ്ഞപ്പോൾ വാർധക്യാവസ്ഥയിലേക്ക് സുഡാൻ മാറുകയും ചെയ്തു. അവസാനത്തെ ആൺതരികൂടി ഇല്ലാതായതോടെ വൈദ്യശാസ്ത്രത്തിനു മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയൂ. സുഡാന്‍റെ ജനിതക സാന്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.