വലിപ്പം കൂടുന്പോൾ വിലയും കൂടും
Thursday, May 10, 2018 8:55 AM IST
വൃത്താകൃതിയിലുള്ള ഒരു വലിയ പാറക്കല്ല്. നമുക്കതു വെറും പാറക്കല്ല് മാത്രമായിരിക്കാം. എന്നാൽ, യാപ് എന്ന ദ്വീപ് നിവാസികൾക്ക് ആ കല്ല് പണമാണ്. വലിയ വിലയുള്ള പണം. അതേ, പസഫിക് സമുദ്രത്തിലെ കരോളിൻ ദ്വീപ് സമൂഹത്തിൽപ്പെട്ട യാപ് ദ്വീപിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്.

വൃത്താകൃതിയിൽ ചെത്തിയെടുത്ത പാറക്കല്ലാണ് ഇക്കൂട്ടർക്കു പണം. കല്ലിന്‍റെ വലിപ്പം കൂടുന്തോറും വിലയും കൂടും. വില കുറഞ്ഞ വലിപ്പമില്ലാത്ത പണമുണ്ടെന്നു കരുതിയെങ്കിൽ തെറ്റി. ഏറ്റവും ചെറിയ പണക്കല്ലിനുപോലും ഒരു കാറിന്‍റെ ഭാരമുണ്ട്. എന്നു മുതലാണ് യാപ് ദ്വീപിൽ പാറക്കല്ലുപയോഗിച്ചുള്ള പണമിടപാട് തുടങ്ങിയതെന്നു വ്യക്തമായി കണ്ടെത്താൻ ഗവേഷകർക്കു സാധിച്ചിട്ടില്ല.

എങ്കിലും 300 വർഷങ്ങൾക്കു മുന്പെങ്കിലും ഈ രീതി നിലവിൽ വന്നതായിരിക്കുമെന്നാണു വിലയിരുത്തൽ. ഇത്രയും ഭാരമുള്ള കല്ല് എങ്ങനെയാണ് കൊണ്ടുനടക്കുകയെന്നു സംശയമുണ്ടാകാം. പക്ഷേ, യാപ് നിവാസികൾ അവരുടെ കല്ലുപണം കൊണ്ടുനടക്കാറില്ല. നിശ്ചിത സ്ഥലത്തു നിലയുറപ്പിച്ചിരിക്കുന്ന കല്ലുപണത്തിന്‍റെ ഉടമയാരെന്ന് ദ്വീപിലുള്ളവർക്കെല്ലാം അറിയാം.

ഉടമയ്ക്ക് എന്തെങ്കിലും ആവശ്യം വരുന്പോൾ കല്ലുപണം കൈമാറാനൊരുങ്ങുന്ന കാര്യം എല്ലാവരെയും അറിയിക്കും. അങ്ങനെ ആ കല്ലുപണം വാങ്ങുന്ന ആളുടേതായി മാറും. സ്ഥാനം മാറാതെതന്നെ. ഇങ്ങനെ ദ്വീപിന്‍റെ പല ഭാഗങ്ങളിലായി കിടക്കുന്ന പാറക്കൽ പണങ്ങൾക്കെല്ലാം ഉടമകളുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ദ്വീപു നിവാസികൾ യുഎസ് ഡോളർ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂമിയിടപാടു പോലുള്ള വലിയ പണമിടപാടുകൾക്കു ദ്വീപിലെ മുതിർന്ന തലമുറ കല്ലുപണത്തെയാണ് ആശ്രയിക്കുന്നത്.

വിവാഹത്തിൽ വധുവിന്‍റെ വീട്ടുകാർ സ്ത്രീധനമായി നൽകുന്നതും പണക്കല്ലുതന്നെ. എന്തായാലും അധികം വൈകാതെതന്നെ ദ്വീപിലെ കല്ലുപണമിടപാട് അവസാനിക്കുമെന്നും കല്ലു കൈമാറുന്നത് ഒരു ആചാരമായി അവശേഷിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.