അർജന്‍റീനയോ നൈജീരിയയോ; അക്കില്ലസ് വിധി പ്രവചിച്ചു
Tuesday, June 26, 2018 4:24 PM IST
ഫിഫ ലോകകപ്പിലെ ഇന്നത്തെ മത്സരം അർജന്‍റീന ആരാധകരെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ എതിരാളികളായ നൈജീരിയയെ അർജന്‍റീന തോൽപ്പിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വാതിൽ അവർക്കു മുമ്പിൽ മലർക്കെ തുറന്നിടും.

എന്നാൽ അർജന്‍റീന ആരാധകരുടെയും മത്സരാർഥികളുടെയും നെഞ്ചിൽ കഠാരകൊണ്ടു കുത്തുന്നതിനു സമാനമായ സംഭവമാണ് അൽപ്പം മുമ്പ് നടന്നിരിക്കുന്നത്. ലോകത്തിലെ ഇതുവരെയുള്ള മത്സരങ്ങൾ കൃത്യമായി പ്രവചിച്ച അക്കില്ലസ് എന്ന ബധിരൻ പൂച്ച പറയുന്നത് അർജന്‍റീന തോൽക്കും എന്നാണ്.

അർജന്‍റീനയുടെ പതാക വെച്ചിരുന്ന പാത്രത്തിലേക്ക് അൽപ്പ സമയം നോക്കിയിരുന്ന അക്കില്ലസ് നൈജീരിയയുടെ പതാക വെച്ചിരുന്ന പാത്രത്തിലെ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ അക്കില്ലസ് നടത്തിയ പ്രവചനം തെറ്റിയിട്ടില്ലെന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. കഴിഞ്ഞ വർഷത്തെ കോണ്‍ഫഡറേഷൻ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയ അക്കില്ലസിന്‍റെ പ്രവചനം നെഞ്ചിടിപ്പോടെയാണ് ഏവരും നോക്കികാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.