ജെ വൃക്ക നല്കി; സ്റ്റാൻലിയുടെ വൃക്കമാറ്റിവയ്ക്കൽ വിജയം
Wednesday, March 7, 2018 10:18 AM IST
അമേരിക്കക്കാരിയായ ബെസ്റ്റി ബോയ്ഡിന്‍റെ പ്രിയപ്പെട്ട പൂച്ചയാണ് സ്റ്റാൻലി. കഴിഞ്ഞ 17 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്റ്റാൻലിക്ക് ആഹാരമൊക്കെ കഴിക്കാൻ വലിയ മടിയായിരുന്നു. അതുകൊണ്ട് ബെസ്റ്റി സ്റ്റാൻലിയെയുമായി ഒരു വെറ്ററനറി ഡോക്ടറെ കാണാൻ പോയി. പരിശോധനയിൽ സ്റ്റാൻലിയുടെ വൃക്ക തകരാറിലാണെന്ന് മനസിലായി.

17 വയസുള്ള സ്റ്റാൻലിയെ രക്ഷിക്കുക അസാധ്യമാണെന്ന് ഡോക്ടർ പറഞ്ഞു. സ്റ്റാൻലിയുമായി നിരവധി ആശുപത്രികൾ കയറി ഇറങ്ങിയ ബെസ്റ്റിയോട് പൂച്ചയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഒരു ഡോക്ടർ പറഞ്ഞു. കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും ഇതിന് ചെലവാകുമെന്ന് അറിഞ്ഞിട്ടും ബെസ്റ്റി പിൻമാറിയില്ല. തന്‍റെ കൈയിലെ സന്പാദ്യമെല്ലാം ഒരുമിച്ചു ചേർത്ത് പൂച്ചയുടെ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി.

സ്റ്റാൻലിക്ക് വൃക്ക നൽകാൻ ജെ എന്ന പൂച്ചയേയും കിട്ടയതോടെ ശസ്ത്രക്രിയ നടന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയാണ് ഇരുപൂച്ചകളും. രണ്ടുപേരും സുരക്ഷിതരാണെന്ന് ഡോക്ടർമാർ പറഞ്ഞു. സ്റ്റാൻലി തന്‍റെ വീട്ടിലെ ഒരംഗമാണെന്നും അതുകൊണ്ടാണ് തന്‍റെ സന്പാദ്യമെല്ലാം മുടക്കി അവനെ ചികിത്സിക്കാൻ തയാറായതെന്നും ബെസ്റ്റി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.