അന്യരല്ല ഇവർ; മലയാളിക്ക് മറുനാടിന്‍റെ സഹായം...!
Saturday, August 11, 2018 3:42 PM IST
കനത്ത മഴയും ഉരുൾപൊട്ടലും വടക്കൻ ജില്ലകളിലെയും ഇടുക്കി ജില്ലയിലെയും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ദുരിതത്തിൽ കഴിയുന്ന പ്രദേശവാസികൾക്ക് കൈത്താങ്ങായി നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും ദിവസങ്ങളായി രംഗത്തുണ്ട്.

ഇപ്പൊഴിതാ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് തന്നാലാകും വിധം സഹായം ചെയ്ത കമ്പിളി പുതപ്പ് വിൽപ്പനയ്ക്ക് കേരളത്തിലെത്തിയ ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണുവാണ് തന്‍റെ കഷ്ടപ്പാടിനെക്കാളും വലിയ പ്രശ്നമാണ് പ്രദേശവാസികൾ നേരിടുന്നതെന്ന് മനസിലാക്കിയത്. കണ്ണൂർ ഇരിട്ടി താലൂക്ക് ഓഫീസിൽ കമ്പിളി വിൽക്കുവാനെത്തിയതായിരുന്നു വിഷ്ണു.

ഇവിടെ എത്തിയപ്പോഴാണ് സ്ഥലത്തെ ദുരിതത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്. ഇതിലും എത്രയോ ചെറുതാണ് തന്‍റെ പ്രശ്നങ്ങളെന്നു തിരിച്ചറിഞ്ഞ വിഷ്ണു തന്‍റെ കൈവശമുണ്ടായിരുന്ന അമ്പത്തിയൊന്ന് കമ്പിളി പുതപ്പുകളും ദുരിത ബാധിതർക്ക് നൽകുകയായിരുന്നു. മാങ്ങോട് നിർമല എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കാണ് വിഷ്ണു കമ്പിളി പുതപ്പ് നൽകിയത്.

ജില്ലാ കളക്ടർ മിർ മുഹമ്മദലിയാണ് വിഷ്ണുവിന്‍റെ പക്കൽ നിന്നും കമ്പിളി പുതപ്പുകൾ സ്വീകരിച്ചത്. പ്രദേശവാസികളുടെ വേദനയിൽ പങ്കുചേർന്ന് അവർക്ക് തന്നാലാകും വിധം സഹായം നൽകിയ വിഷ്ണുവിനെ തേടി അഭിനന്ദന പെരുമഴയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.