അയർലഡിലെ കഥപറയും കൽക്കെട്ടുകൾ
Wednesday, June 6, 2018 3:34 PM IST
സമുദ്രത്താൽ ചുറ്റപ്പെട്ട,പച്ചപുതച്ച ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് അയർലൻഡിന്‍റെ മനോഹാരിത കാണാൻ ഈ രാജ്യത്ത് എത്തുന്നുത്. കിഴക്കൻ അയർലൻഡിലെ ഗ്രാമീണമേഖലയിൽ ചെന്നാൽ ഒരു അപൂർവ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇവിടത്തെ കൃഷിസ്ഥലങ്ങളെ കീറിമുറിച്ചുകൊണ്ട് കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന ചുണ്ണാന്പുകല്ലുകൊണ്ടുള്ള മതിലുകളാണവ. ഐറിഷ് ജനതയുടെ അതിജീവനത്തിന്‍റെ കഥയാണ് ഈ കല്ലുകൾക്ക് പറയാനുള്ളത്. അയർലൻഡ് എന്ന ദ്വീപിന്‍റെ മൂന്നിൽരണ്ടു ഭാഗവും ഇത്തരത്തിലുള്ള ചുണ്ണാന്പുകല്ലുകൾകൊണ്ട് നിറഞ്ഞതാണ്.

മനുഷ്യവാസം തുടങ്ങിയനാൾ മുതൽ ഇവിടത്തെ മനുഷ്യരുടെ ഉപജീവനമാർഗം കൃഷിയും കാർഷികവൃത്തിയുമായിരുന്നു. കല്ലുകൾ നിറഞ്ഞ ഭൂമിയിൽനിന്ന് അവ കുത്തിയിളക്കി മാറ്റിയാണ് കൃഷി ചെയ്തിരുന്നത്. ഇങ്ങനെ പൊട്ടിച്ചെടുത്ത കല്ലുകൾ അടുക്കിവെച്ചുണ്ടായതാണ് ഇവിടത്തെ മതിലുകളത്രയും. ആദ്യമൊക്കെ ആളുകൾ തങ്ങളുടെ സ്ഥലത്തിന്‍റെ അതിർത്തികളിലാണ് കൽമതിലുകൾ നിർമിച്ചിരുന്നത്.



എന്നാൽ കല്ലുകളുടെ എണ്ണം കൂടിവരുകയും അവ നിക്ഷേപിക്കാൻ മറ്റുമാർഗങ്ങളൊന്നും ഇല്ലാതാവുകയും ചെയ്തതോടെ സ്വന്തം കൃഷിയിടങ്ങളിൽതന്നെ മതിലുകൾ നിർമിച്ചു തുടങ്ങി. പിന്നീട് കൃഷി വ്യാപകമായതോടെ കൽമതിലുകളും ഇവിടങ്ങളിൽ വ്യാപകമായി. അയർലൻഡുകാരെ സംബന്ധിച്ചിടത്തോളം ഈ കൽക്കെട്ടുകൾ ഒരു കാഴചയേയല്ല. എന്നാൽ പുറംരാജ്യങ്ങളിൽനിന്നെത്തുന്നവർ അദ്ഭുതത്തോടെയാണ് ഈ മതിലുകളെ നോക്കിക്കാണുന്നത്.

കല്ലുകൾ വെറുതെ പെറുക്കി അടുക്കിവച്ചാണ് ഈ മതിലുകൾ നിർമിച്ചിട്ടുള്ളത്. ഇടയ്ക്ക് മണ്ണോ, മറ്റു വസ്തുക്കളോ ഉപയോഗിച്ച് കല്ലുകൾ ഉറപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ മതിലുകൾ ഇടയ്ക്കിടെ പൊളിഞ്ഞുവീഴും. ഇങ്ങനെ പൊളിഞ്ഞുവീഴുന്ന മതിലുകൾ പ്രദേശവാസികൾ ഉടൻതന്നെ പുനർനിർമിക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.