Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഹൃദയഹാരിയായി ഷംന... A Set Of Changes...
ബോയ് കട്ട് ഹെയർസ്റ്റൈലും അഭിനയത്തിലെ പക്വതയും കഥാപാത്ര തെരഞ്ഞെടുപ്പിലെ മികവുമൊക്കെയായി പുത്തൻ മേക്കോവറിലാണ് ഷംന കാസിം വീണ്ടും മലയാളികൾക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു ഡാൻസറായും പേരെടുത്ത ഷംന കുറച്ചുനാളായി മലയാളത്തിന്‍റെ വെള്ളിത്തിരയിൽനിന്നും അന്യമായിരുന്നു. അപ്പോഴും പൂർണ എന്ന പേരിൽ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നായികയുമാണ്. ഇപ്പോൾ മലയാളത്തിലും കാന്പുള്ള കഥാപാത്രങ്ങളുമായി സജീവമാവുകയാണ് ഈ നായിക. തന്‍റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയും നൃത്തവും ഒന്നു ചേർന്നുള്ള യാത്രയെക്കുറിച്ചും ഷംന കാസിം മനസ് തുറക്കുന്നു...

ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചത്?

സത്യത്തിൽ മലയാളത്തിൽ മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. പക്ഷേ, അപ്പോഴും മറ്റു ഭാഷകളിൽ നല്ല ചിത്രങ്ങളുടെ ഭാഗമായി. അതിനൊടുവിലാണ് ഒരു കുട്ടനാടൻ ബ്ലോഗിലൂടെ മികച്ചൊരു കഥാപാത്രവുമായി തിരിച്ചെത്താൻ സാധിച്ചത്. ഡാൻസർ എന്ന നിലയിൽ മലയാളി പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് എത്തിയപ്പോൾ ഏറെ സന്തോഷം മനസിൽ.

മുന്പ് മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ്?

കോളജ്കുമാരൻ, അലിഭായി തുടങ്ങിയ ചിത്രങ്ങളിൽ ലാലേട്ടനൊപ്പം അഭിനയിച്ചപ്പോൾ ഇത്രയും സ്ട്രോംഗായ കഥാപാത്രം ഞാൻ ചെയ്തിരുന്നില്ല. എന്നാൽ മമ്മൂക്കയ്ക്കൊപ്പം കുട്ടനാടൻ ബ്ലോഗിൽ വളരെ ബോൾഡായ ഒരു കഥാപാത്രമാണ് ചെയ്തത്. അതിനു പിന്നിൽ മമ്മൂക്ക തന്ന വലിയൊരു സപ്പോർട്ടുണ്ടായിരുന്നു. പിന്നെ കുറച്ചു നാളുകൾക്കു ശേഷം മലയാളത്തിൽ മികച്ചൊരു കഥാപാത്രവുമായി തിരികെയെത്തുന്നു എന്ന ആത്മവിശ്വാസം എനിക്കും ഉണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പോലീസ് വേഷം ചെയ്തയാളാണ് മമ്മൂക്ക. ഞാൻ പോലീസ് വേഷം ചെയ്തപ്പോൾ കുറേ ടിപ്സ് മമ്മൂക്ക തന്നിരുന്നു. എന്‍റെ ഹെയർ കട്ടു തന്നെയാണ് മമ്മൂക്കയുടെ മനസിൽ എന്‍റെ രൂപത്തെ വരുത്തിയെന്നത് ഉറപ്പാണ്. പിന്നെ സംവിധായകൻ സേതുവും വളരെ സപ്പോർട്ടായിരുന്നു.

പുതിയ പ്രൊജക്‌ടുകൾ?

ബ്ലൂ വെയ്ൽ എന്ന തമിഴ് ചിത്രമാണ് പൂർത്തിയാക്കിയത്. ജയം രവിയുടെ അടങ്ങമരു എന്ന ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം വിമൽ നായകനാകുന്ന ഇവനുക്കു എങ്കയോ മച്ചം ഇറുക്കു എന്ന ചിത്രത്തിൽ കുറച്ചു റൗഡിയായ ഒരു പോലീസ് കഥാപാത്രവും ചെയ്തു.


തമിഴ് സിനിമയിൽ സമീപകാലത്തെത്തിയ സവരക്കത്തിയിൽ ഗംഭീര പ്രകടനമായിരുന്നല്ലോ?

നല്ല കഥാപാത്രവും കഴിവുറ്റൊരു ടീമും ഒത്തുചേരുന്പോൾ അതു നമുക്കു നൽകുന്നതും ആത്മവിശ്വാസമാണ്. എനിക്കു കിട്ടിയ ഒരു ക്ലാസായിരുന്നു സവരക്കത്തി എന്ന ചിത്രം. വളരെ നാച്ചുറലായി കഥ പറയുന്നവയാണ് മിഷ്കിന്‍റെ സിനിമകൾ. അതിലെ സുഭദ്ര എന്ന കഥാപാത്രം ഭാഗ്യവശാൽ എനിക്കു കിട്ടിയതാണ്. മറ്റൊരു നടി തുടരെ അമ്മ വേഷം ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു പിന്മാറിയപ്പോൾ അവസാനം വന്ന ഓപ്ഷനായിരുന്നു ഞാൻ. എന്നാൽ അതെന്‍റെ ഭാഗ്യമായിമാറി. തമിഴിലെ പ്രഗല്ഭരായ സംവിധായകരാണ് റാമും മിഷ്കിനും. അവർക്കൊപ്പം ആ ചിത്രത്തിലേക്കു വളരെ ടെൻഷനോടെയാണ് ഞാൻ ചെന്നത്. സവരക്കത്തിക്കു ശേഷം തമിഴിൽ ശക്തമായ കഥാപാത്രങ്ങളിലേക്ക് എന്നെ വിളിക്കാൻ തുടങ്ങിയിരിക്കുന്നു.

ഇപ്പോഴത്തെ ഹെയർ സ്റ്റൈലിലേക്ക് എത്തുന്നത് ?

കൊടിവീരൻ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഞാൻ മൊട്ടയടിക്കുന്നത്. ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ മുടിവെട്ടുന്ന കാര്യം ആദ്യമേ സംവിധായകൻ പറഞ്ഞിരുന്നു. സത്യത്തിൽ മുടിവെട്ടുന്നതിനായി ഞാനും തയാറെടുക്കുകയായിരുന്നു അപ്പോൾ. പണ്ടുമുതലേ ബോയ്കട്ട് ചെയ്യാൻ എനിക്കു താല്പര്യമാണ്. പക്ഷേ, മമ്മി സമ്മതിക്കില്ല. പിന്നെയും കുറച്ചു കഴിഞ്ഞാണ് മൊട്ടയടിക്കുന്നതിനെക്കുറിച്ച് പറയുന്നത്. എന്‍റെ മനസിൽ അദ്ഭുതമായിരുന്നു. പക്ഷേ, വീട്ടുകാർ അതിനു സമ്മതിക്കില്ല മറ്റാരെയെങ്കിലും നോക്കാൻ സംവിധായകനോട് ഞാൻ പറഞ്ഞു. അതു കഴിഞ്ഞ് നടൻ ശശികുമാർ എന്നെ വിളിച്ചു. ചിത്രത്തിന്‍റെ ഓരോ കാര്യങ്ങളും അതിന്‍റെ പ്രാധാന്യവും പറഞ്ഞു തന്നു. അപ്പോഴാണ് ആ കഥാപാത്രത്തിന്‍റെ ആഴം എനിക്കു പിടികിട്ടുന്നത്. പിന്നെ ഞാൻ എന്‍റെ സഹോദരിയെ സമ്മതിപ്പിച്ച് അതിലൂടെ മമ്മിയിൽ നിന്നും യെസ് നേടിയെടുത്തു.

കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നു സിനിമയിലേക്കെത്തുന്നത് എങ്ങനെയാണ്?

ഡാൻസായിരുന്നു സിനിമയിലേക്ക് എന്നെ എത്തിച്ച ഘടകം. കണ്ണൂരിൽ നിന്നു കൊച്ചിയിലേക്കു ഞങ്ങൾ താമസം മാറിയിരുന്നു. കാരണം കൊറിയോഗ്രാഫേഴ്സ് എല്ലാവരും കൊച്ചിയിലാണ് ഉള്ളത്. എനിക്ക് എന്നെ അറിയുന്നതിനു മുന്പുതന്നെ ഡാൻസ് എന്നോടു കൂടെയുണ്ട്. ക്ലാസിക്കൽ ഡാൻസറാണ് ഞാൻ. ഷോകൾ ചെയ്യുന്പോൾ അവരുടെ ഇഷ്ടം കൂടി നോക്കിയാണ് സിനിമാറ്റിക് ഡാൻസ് ചെയ്യുന്നത്. പഠിക്കുന്ന സമയത്ത് കലാതിലകം ആയിരുന്നു. ഷംനയ്ക്കു ക്ലാസിക്കൽ ഡാൻസ് അറിയാമോ എന്നു പലരും ചോദിക്കുന്പോൾ സത്യത്തിൽ എനിക്കു സങ്കടമാണ്. പിന്നെ എനിക്കു തോന്നുന്നു ക്ലാസിക്കൽ പഠിച്ചതുകൊണ്ടാണ് ഏതൊരു പ്ലാറ്റ്ഫോമും എനിക്ക് ഈസിയാകുന്നത്. പ്രാക്ടീസ് എവിടെയായാലും മുടക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

കുടുംബ വിശേഷം?

ഞങ്ങൾ അഞ്ചു മക്കളാണ്. ഏറ്റവും ഇളയ ആളാണ് ഞാൻ. എന്‍റെ മമ്മിയാണ് എനിക്കെല്ലാം. ഇത്രയും കാലം ഇൻഡസ്ട്രിയിൽ നിന്നതിന്‍റെ ഏറ്റവും വലിയ പിന്തുണ മമ്മിയായിരുന്നു. പലപ്പോഴും ഇനി സിനിമ ചെയ്യുന്നില്ല എന്നു കരുതിയാലും എനിക്ക് ഏറ്റവും ബലം നൽകിയിട്ടുള്ളത് മമ്മിയാണ്. എന്നെ മനസിലാക്കി ജീവിതത്തിൽ എന്നും നല്ല തീരുമാനങ്ങൾ എടുക്കാൻ മമ്മിയാണ് കൂടെയുണ്ടായിരുന്നത്.

വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയോ?

എന്‍റെ വിവാഹം മാത്രമാണ് വീട്ടിലെയും ഇപ്പോൾ പ്രധാന സംസാര വിഷയം. ബാക്കി സഹോദരങ്ങളെല്ലാം വിവാഹിതരാണ്. ഒരു പുതിയ സിനിമ വന്ന കാര്യം ഞാൻ മമ്മിയോട് പറയുന്പോൾ ‘കല്യാണം ആലോചിക്കേട്ടേ’ എന്നാണ് മമ്മി ചോദിക്കുന്നത്. എന്‍റെ ഒരു യെസ് കേൾക്കാൻ കാത്തിരിക്കുകയാണ് വീട്ടുകാർ. ഞാൻ സമ്മതിച്ചാൽ അവിടെ ആഘോഷമായിരിക്കും. ഇനി മമ്മി സമ്മതിക്കുമെങ്കിൽ ഇന്‍റർകാസ്റ്റ് മാര്യേജാണെങ്കിലും എനിക്കു കുഴപ്പമില്ല. പക്ഷേ, മമ്മി സമ്മതിക്കണം എന്നു മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.